നാളെ മുതല്‍ മദ്യത്തിന് ‘വലിയ വില കൊടുക്കേണ്ടി വരും’; കൂടിയ ബ്രാന്‍ഡുകള്‍ക്ക് 40 രൂപവരെ വില കൂടും

single-img
31 October 2017

മദ്യത്തിന് നാളെ മുതല്‍ വിലകൂടും. ആയിരം രൂപയില്‍ താഴെ വിലയുള്ള ബ്രാന്‍ഡുകള്‍ക്ക് 25 രൂപവരെയും കൂടിയ ബ്രാന്‍ഡുകള്‍ക്ക് 40 രൂപവരെയുമാണ് വിലകൂടുക. മദ്യവിതരണ കമ്പനികള്‍ക്ക് കൂടുതല്‍ തുക നല്‍കാന്‍ ബിവറേജസ് കോര്‍പ്പഷന്‍ തീരുമാനിച്ചതാണ് മദ്യവില കൂടാന്‍ കാരണം.

ഇതര സംസ്ഥാനങ്ങളിലെ വിലവര്‍ധനയ്ക്ക് ആനുപാതികമായി സംസ്ഥാനത്തും മദ്യത്തിന്റെ വിലവര്‍ധിപ്പിക്കണമെന്ന് ഏറെ നാളായി നിര്‍മാതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. ആന്ധ്രാ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒന്‍പതു ശതമാനം വര്‍ധനവാണ് വരുത്തിയതെങ്കിലും സംസ്ഥാനത്ത് വര്‍ധന ഏഴു ശതമാനം മാത്രമാണെന്ന് ബവ്‌റിജസ് കോര്‍പറേഷന്‍ എം.ഡി. എച്ച്.വെങ്കിടേഷ് അറിയിച്ചു.

സ്പിരിറ്റിന്റെ വില വര്‍ദ്ധന, ജീവനക്കാരുടെ ശമ്പളത്തിലും വിതരണത്തിലുമുണ്ടായ വര്‍ദ്ധന് എന്നിവ ചൂണ്ടികാട്ടിയാണ് കമ്പനികള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടത്. ഔട്ട് ലെറ്റ് വഴി ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ജവാന്‍ ഉള്‍പ്പെടയുള്ള റമ്മുകളുടെ വില 20 രൂപ കൂടും.

മുന്തിയ ഇനം ബ്രാന്‍ഡുകള്‍ക്ക് 30 മുതല്‍ 40വരെ കൂടും. ബിയറിനും ആനുപാതികമായി വിലകൂടും. ടെണ്ടര്‍ മാനദണ്ഡം അനുസരിച്ച് നിലവില്‍ തന്നെ പരമാവധി വിലയില്‍ വിതരണം ചെയ്യുന്ന ചില മദ്യങ്ങള്‍ക്ക് വില കൂടില്ല. ഉയര്‍ന്നനിരക്കില്‍ മദ്യവും ബിയറും നല്‍കുന്ന ചില കമ്പനികള്‍ക്ക് വില വര്‍ദ്ധന ബാധകമാവില്ല

പുതിയ വില വര്‍ദ്ധനയിലൂടെ നികുതിയനത്തില്‍ 650 കോടി സര്‍ക്കാരിന് പ്രതിവര്‍ദ്ധം ബെവ്‌ക്കോയില്‍ നിന്നും ലഭിക്കും. കോര്‍പ്പറേഷന് 10 കോടി ലഭിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ബെവ്‌ക്കോ എംഡി എച്ച്.വെങ്കിടേഷ് പറഞ്ഞു.