ഭീകരര്‍ കൊന്നിട്ടിരിക്കുന്ന മെസ്സി, കരയുന്ന നെയ്മര്‍; താരങ്ങള്‍ക്ക് ഭീഷണിയുമായി വീണ്ടും ഐഎസ് തീവ്രവാദികള്‍

single-img
30 October 2017


ഐഎസ് ഭീകരര്‍ കൊന്നിട്ടിരിക്കുന്ന മെസ്സി. സമീപത്തായി ഭീകരന്റെ പിടിയില്‍ കരയുന്ന നെയ്മര്‍. ഐഎസ് ഭീകരര്‍ പുറത്തുവിട്ടിരിക്കുന്ന പുതിയ ചിത്രമാണിത്. മുസ്ലീം രാജ്യത്ത് ജീവിക്കുക മാത്രമേ ഇനി നിങ്ങള്‍ക്ക് വഴിയുള്ളുവെന്നും ചിത്രത്തില്‍ എഴുതിയിട്ടുണ്ട്.

അഴിക്ക് പിറകില്‍, കണ്ണില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ മെസ്സി നില്‍ക്കുന്ന ചിത്രം ഐഎസ് നേരത്തെ പുറത്തുവിട്ടിരുന്നു. നിഘണ്ടുവില്‍ പോലും പരാജയമില്ലാത്തെ ഒരു രാഷ്ട്രത്തിനെതിരെയാണ് നിങ്ങള്‍ യുദ്ധം ചെയ്യുന്നത് എന്ന കുറിപ്പോടെയാണ് രക്തം കരയുന്ന മെസ്സിയുടെ ചിത്രം ഐഎസ് അനുകൂലികള്‍ നേരത്തെ പുറത്തുവിട്ടത്.

വാഫാ മീഡിയ ഫൗണ്ടേഷന്‍ എന്ന ഐ.എസ് അനുകൂല മീഡിയ ഗ്രൂപ്പാണ് പോസ്റ്റര്‍ ഇറക്കിയതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐഎസ് അനുകൂലികള്‍ പുറത്തുവിട്ട മറ്റൊരു പോസ്റ്ററില്‍ ലോകകപ്പിന്റെ ലോഗോയോടൊപ്പം മുഖംമൂടി ധരിച്ച ഒരു ആയുധധാരി നില്‍ക്കുന്ന ചിത്രമാണുള്ളത്.

ഇതടക്കം ഭീഷണികള്‍ ഉയര്‍ത്തുന്ന നിരവധി ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വരുന്നുണ്ട്. അടുത്തവര്‍ഷം ജൂണ്‍ 14 മുതല്‍ ജൂലായ് 15 വരെയാണ് റഷ്യയിലെ 11 നഗരങ്ങളിലായി ലോകകപ്പ് നടക്കുന്നത്. ഈ ലോകകപ്പിന് ഐഎസ് ഭീഷണിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.