പതിനാറുകാരിയുമായി കാമുകന്‍ ലോഡ്ജില്‍ മുറിയെടുത്തു; അവിഹിതത്തിനിടയില്‍ ബ്ലീഡിങ്ങായി; ദമ്പതികളാണെന്ന് പറഞ്ഞ് തിരുവനന്തപുരത്ത് ഹോസ്പിറ്റലിലെത്തിയപ്പോള്‍ പോലീസ് പൊക്കി

single-img
19 October 2017

തിരുവനന്തപുരം: ഭാര്യവീട്ടില്‍ വെച്ചു കണ്ട പതിനാറുകാരിയുമായി അവിഹിത ബന്ധത്തിലേര്‍പ്പെട്ട യുവാവ് പിടിയിലായത് നാടകീയമായി. 27 കാരനായ നെയ്യാറ്റിന്‍കര സ്വദേശി സുമേഷാണ് പോലീസിന്റെ പിടിയിലായത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് സുമേഷ്.

ഭാര്യ വീടായ നെയ്യാറ്റിന്‍കരയില്‍ പോയപ്പോഴാണ് വീടിനടുത്തുള്ള 16 വയസ്സുകാരിയുമായി സുമേഷ് അടുപ്പത്തിലാകുന്നത്. പിന്നീട് വീണ്ടും വീണ്ടും ഭാര്യവീട്ടില്‍ എത്തുന്നത് പതിവാക്കി. ഇതോടെ പെണ്‍കുട്ടി ഇയാളുടെ വലയില്‍ വീഴുകയായിരുന്നു.

തുടര്‍ന്ന് ഇരുവരും ഫോണ്‍ നമ്പര്‍ കൈമാറിയതോടെ ബന്ധം തുടര്‍ന്നു. സുമേഷിന്റെ ഭാര്യ വീട്ടുകാരുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന പെണ്‍കുട്ടി സുമേഷുമായി കൂടുതല്‍ ഇടപഴകാനും ആരംഭിച്ചു. ഇതോടെ സൂമേഷ് ഭാര്യ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായി.

ഭാര്യവീട്ടില്‍ പോകാത്ത സമയങ്ങളില്‍ ഫോണ്‍ വഴിയുള്ള സംസാരവും പുറത്ത് വെച്ചു കാണാനും തുടങ്ങി. പൊന്മുടിയും ശംഖുമുംഖം ബീച്ചും ഉള്‍പ്പെടെ നഗരത്തിനു സമീപത്തെ സകല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇരുവരും കറങ്ങി നടന്നു.

കഴിഞ്ഞ പതിമൂന്നിനാണ് സുമേഷും 16 വയസ്സുകാരിയും കന്യാകുമാരിയില്‍ പോകുന്നത്. പത്താം ക്ലാസിന് ശേഷം ഒരു കോച്ചിങ്ങ് സെന്ററില്‍ പോവുകയായിരുന്ന പെണ്‍കുട്ടി അന്നേ ദിവസം കോച്ചിങ്ങ് സെന്ററില്‍ പോകുന്നു എന്ന വ്യാജേനയാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്.

ക്ലാസിന് പോവാതെ സുമേഷുമായി ബസ് കയറി പാറശ്ശാല ഇറങ്ങി പിന്നീട് ഓട്ടോയില്‍ കയറി റെയില്‍വേ സ്റ്റേഷനില്‍ എത്തി. അവിടെ നിന്നും കന്യാകുമാരിയിലേക്ക് പോയ ഇരുവരും നേരേ ഒരു ലോഡ്ജില്‍ കയറി മുറിയെടുത്തു. ലോഡ്ജില്‍ വെച്ച് ഇരുവരും ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ഇതിനിടയില്‍ പെണ്‍കുട്ടിക്ക് ബ്ലീഡിങ്ങ് സംഭവിക്കുകയുമായിരുന്നു.

ഇത് കണ്ട് ഭയന്ന ഇരുവരും ഉടന്‍ തന്നെ ലോഡ്ജില്‍ നിന്ന് ഇറങ്ങുകയും നേര തിരുവനന്തപുരത്ത് നിംസ് ഹോസ്പിറ്റലില്‍ എത്തുകയും ചെയ്തു. അവിടെ തങ്ങള്‍ ഭാര്യഭര്‍ത്താക്കന്മാരാണെന്നും വരുന്ന വഴിക്ക് ബസ് ബ്രേക്ക് ഇട്ടപ്പോള്‍ വയറു ശക്തമായി ഇടുച്ചുവെന്നും ഡോക്ടറെ അറിയിച്ചു.

എന്നാല്‍ പരിശോധനയില്‍ ലൈംഗിക ബന്ധത്തിനിടെയാണ് ബ്ലീഡിങ്ങ് ഉണ്ടായത് എന്ന് ഡോക്ടര്‍ക്ക് മനസ്സിലായി. സ്റ്റിച്ച് ഇടണമെന്നും അതിന് 25000 രുപ ആവുമെന്നും ഡോക്ടര്‍ അറിയിച്ചു. ഇത് കേട്ട് ഭയന്ന ഇവര്‍ ഉടന്‍ തന്നെ അവിടെ നിന്ന് ഇറങ്ങുകയും നേരെ എസ്.എ.ടി ഹോസ്പിറ്റലില്‍ എത്തുകയുമായിരുന്നു. അവിടെ നിന്ന് ഡോക്ടര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തുകയായിരുന്നു.

അതേസമയം രാത്രിയായിട്ടും പെണ്‍കുട്ടിയെ കാണാത്തതില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മിസ്സിങ്ങിന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ പെണ്‍കുട്ടിയാണ് ആശുപത്രിയില്‍ ഉള്ളതെന്ന് മനസ്സിലാക്കിയ പൊലീസ് വീട്ടുകാരെ വിളിച്ച് വരുത്തി പെണ്‍കുട്ടിയെ അമ്മയ്‌ക്കൊപ്പം പറഞ്ഞയച്ചു.

സുമേഷിനെതിരെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ നിയമ പ്രകാരം കേസെടുക്കുകയും കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.