കാമുകനെന്നു പറഞ്ഞുവന്ന ഒരാള്‍ എന്നെ തേച്ചിട്ടുപോയി; അതുകൊണ്ട് ഞാന്‍ കണ്ടവന്റെ കൂടെ കെടന്നു ജീവിക്കണോ? സരിതയെ വിമര്‍ശിച്ച് കൈയടി നേടിയ ദയ അശ്വതി ഒടുവില്‍ കരഞ്ഞു

single-img
17 October 2017

സരിതാ നായരെ വിമര്‍ശിച്ചും കളിയാക്കിയും രണ്ട് പെണ്‍കുട്ടികളുടെ ലൈവ് വീഡിയോ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ വൈറലായിരുന്നു. എറണാകുളം സ്വദേശിനി ദയ അശ്വതിയെന്ന സീരിയല്‍, സിനിമ രംഗത്തു പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടിയായിരുന്നു ലൈവില്‍ വന്ന പെണ്‍കുട്ടികളിലൊരാള്‍. വീഡിയോ വൈറലായതിനു പിന്നാലെ പെണ്‍കുട്ടിക്ക് കിട്ടിയത് വലിയ പണിയായിരുന്നു.

സരിതാ വിഷയം രാഷ്ട്രീയമായി എടുത്ത ആളുകള്‍ ഇവരുടെ മുന്‍കാല ചിത്രങ്ങളും മറ്റും വ്യാപകമായി ഷെയര്‍ ചെയ്തു. ഇതിനു പിന്നാലെ ഈ പെണ്‍കുട്ടിയ്ക്കു നേരെ സൈബര്‍ സഖാക്കളുടെ കടുത്ത ആക്രമണവും നേരിടേണ്ടി വന്നു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു കൊണ്ട് വീണ്ടും ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

ചില കാര്യങ്ങള്‍ കണ്ടപ്പോള്‍ താന്‍ പ്രതികരിച്ചു എന്ന കാര്യം ശരിയാണ്. എന്റെ പേരില്‍ ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഇതാദ്യമായിട്ടല്ലെന്നും ദയ ഈ വീഡിയോയില്‍ പറയുന്നു. വൈറല്‍ വീഡിയോ പ്രചരിപ്പിച്ച അക്കൗണ്ട് എന്റേതല്ല അത് ഫേക്കാണ്. ഞാനൊരു തട്ടിപ്പുകാരിയല്ല, കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരാളാണെന്നും എന്റെ അക്കൗണ്ട് ബാലന്‍സ് ചെക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ഇക്കാര്യം വ്യക്തമാകുമെന്നും ദയ പറഞ്ഞു.

അശ്വിനി ദയ എന്ന പേരില്‍ പോസ്റ്റ് ചെയ്യുന്ന അക്കൗണ്ട് എന്റേതല്ല. അത് ആരൊക്കെയോ തട്ടിപ്പിന് വേണ്ടി ഉപയോഗിക്കുന്നതാണ്. മാനം വിറ്റ് ജീവിക്കാനൊന്നും എന്നെ കിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. സരിതയ്‌ക്കെതിരായ വീഡിയോ മാത്രമല്ല ദയയുടെ പേരില്‍ പല വീഡിയോകളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

പണ്ട് വൈറ്റിലയില്‍ ഒരു ബ്യൂട്ടിപാര്‍ലര്‍ തുടങ്ങിയിരുന്നു. കാമുകനെന്നു പറഞ്ഞുവന്ന ഒരാള്‍ എന്നെ തേച്ചിട്ടുപോയി. മാസം 18,000ത്തിലധികം രൂപ വാടക കൊടുക്കേണ്ടി വന്നതിനാല്‍ ബ്യൂട്ടിപാര്‍ലര്‍ നിര്‍ത്തേണ്ടിവന്നെന്നും ദയ പറയുന്നു.

സിനിമയിലും മറ്റും ജൂണിയര്‍ ആര്‍ട്ടിസ്റ്റായിട്ട് അഭിനയിച്ചാണ് ജീവിക്കുന്നത്. ഭാര്യ അത്ര പോര, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ഞാന്‍ സിനിമയില്‍ അഭിനയിച്ചപ്പോള്‍ എടുത്തിരുന്ന ചിത്രങ്ങള്‍ വച്ചാണ് എനിക്കെതിരേ സോഷ്യല്‍മീഡിയയില്‍ പ്രചരണം നടക്കുന്നത്. എനിക്ക് ഒരു ഫേസ്ബുക്ക് പേജ് മാത്രമാണുള്ളത്. ഇപ്പോള്‍ വലിയ തോതില്‍ ആക്രമണമാണ് നടക്കുന്നതെന്നും ദയ അശ്വതി പറയുന്നു.

അതേസമയം ദയയെ അപമാനിക്കുന്ന തരത്തിലുള്ള ട്രോളുകളും അശ്ലീലപരാമര്‍ശങ്ങളുടെയും കുത്തൊഴുക്കാണ് സിപിഎം അനുകൂല പേജുകളില്‍ നിറയുന്നത്. ഉമ്മന്‍ ചാണ്ടി സരിതയെ പീഡിപ്പിച്ചിട്ടില്ല എന്ന് വീഡിയോയുടെ ഒരു ഭാഗത്തില്‍ പെണ്‍കുട്ടി പറയുന്നുണ്ടായിരുന്നു.

ഇതില്‍ പ്രകോപിതരായാണ് ഒരുകൂട്ടം ആളുകള്‍ ഈ പെണ്‍കുട്ടിക്കെതിരേ സൈബര്‍ ആക്രമണം നടത്തിയത്. സിപിഎം അനുകൂല ഫേസ്ബുക്ക് പേജായ പോരാളി ഷാജിയില്‍ വന്ന ഒരു പോസ്റ്റില്‍ വളരെ മോശമായാണ് ഈ പെണ്‍കുട്ടിയെ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോ പുറത്തു വന്നതില്‍ പിന്നെ വധഭീഷണിയും ദയയ്ക്കു നേരേയുണ്ടായി.

എന്തിനാണ് ചേച്ചീ..ലിസ്റ്റുമായി ഈ വൃത്തികെട്ട പരിപാടിക്കിറങ്ങുന്നതെന്നും ഈ പീഡനം..പീഡനം എന്ന് പറഞ്ഞാല്‍ അത്ര സുഖമുള്ള ഏര്‍പ്പാടല്ലെന്നും മറ്റും പറഞ്ഞ് സരിത.എസ്.നായരെയും ചാനല്‍ ചര്‍ച്ചകളെയും പൊളിച്ചടുക്കിയായിരുന്നു ദയ അശ്വതിയും മറ്റൊരു പെണ്‍ക്കുട്ടിയും രംഗത്തെത്തിയത്.

എന്നെ പീഡിപ്പിച്ചു..പീഡിപ്പിച്ചുവെന്ന് പറയുന്നത് കേട്ടാല്‍ തോന്നുമല്ലോ, നിങ്ങള്‍ക്ക് പതിനാറ് വയസേ ആയുള്ളുവെന്ന് എന്നെല്ലാം ചോദിച്ചുള്ള വീഡിയോ യൂട്യൂബിലും ഫേസ്ബുക്കിലും വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

വീഡിയോയിലെ പരാമര്‍ശങ്ങളെ സ്വാഗതം ചെയ്തും എതിര്‍ത്തും ആയിരത്തിലേറെ കമന്റുകളും വന്നിരുന്നു. ഉമ്മന്‍ ചാണ്ടിയെ അനുകൂലിക്കുന്ന പോസ്റ്റായതുകൊണ്ട് തന്നെ കോണ്‍ഗ്രസുകാരികള്‍ക്ക് പൊള്ളി എന്ന മട്ടിലുള്ള കമന്റുകളും അന്നേരം തന്നെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജ പ്രൊഫൈലിലൂടെ പെണ്‍കുട്ടികളെ അപമാനിക്കാനുള്ള നീക്കമുണ്ടായത്.