അച്ഛാ ദിന്‍ വന്നു: ബിജെപിയുടെ ആസ്തി കുന്നുകൂടി; സ്വത്തില്‍ 627 ശതമാനം വര്‍ധനയെന്ന് കണക്കുകള്‍

single-img
17 October 2017

രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആസ്തിയില്‍ കഴിഞ്ഞ 11 വര്‍ഷത്തിനിടെയുണ്ടായത് ഗണ്യമായ വര്‍ധനയെന്ന് റിപ്പോര്‍ട്ടുകള്‍. സന്നദ്ധസംഘടനകളായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍.), ബംഗാള്‍ ഇലക്ഷന്‍ വാച്ച് എന്നിവര്‍ നടത്തിയ കണക്കെടുപ്പിലാണ് ഈ വിവരം.

ബിജെപിയുടെ സ്വത്തില്‍ കഴിഞ്ഞ 11 വര്‍ഷത്തിനിടെ 627 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2004-05ല്‍ 122.93 കോടിയായിരുന്ന ബിജെപിയുടെ ആസ്തി 2015-16ല്‍ 893.88 ആയി വര്‍ധിച്ചു. കോണ്‍ഗ്രസിന്റെ ആസ്തിയിലും 353.41 ശതമാനത്തിന്റെ വര്‍ധനയുണ്ടായി.

നിക്ഷേപങ്ങളും വായ്പകളും അടക്കമുളളവയെ ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനും ആദായനികുതി വകുപ്പിനും പാര്‍ട്ടികള്‍ സമര്‍പ്പിച്ച കണക്കിന്റെ അടിസ്ഥാനത്തിലാണിത്. 2004-05ല്‍ 90.55 കോടി ആയിരുന്ന സിപിഎമ്മിന്റെ ആസ്തി 437.78 കോടിയായും വര്‍ദ്ധിച്ചിട്ടുണ്ട്. സിപിഐയുടെതാകട്ടെ 5.56 കോടി രൂപയില്‍ നിന്നും 10.18 കോടിയായും വര്‍ദ്ധിച്ചിട്ടുണ്ട്.