എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമലയിലെ പുതിയ മേല്‍ശാന്തി

single-img
17 October 2017

പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി തൃശൂര്‍ കൊടകര സ്വദേശിയും പന്തളം ശിവക്ഷേത്രത്തിലെ മേല്‍ശാന്തിയുമായ എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. അടുത്ത വൃശ്ചികം മുതല്‍ ഒരു വര്‍ഷത്തേക്കാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി.

മാളികപ്പുറം മേല്‍ശാന്തിയായി അനീഷ് നമ്പൂതിരിയെയും തെരഞ്ഞെടുത്തു. ഇന്ന് രാവിലെ ഉഷപൂജയ്ക്കുശേഷം ശബരിമല സന്നിധാനത്തും മാളികപ്പുറത്തുമായി നറുക്കെടുപ്പുകളിലൂടെയാണ് ഇരുവരെയും മേല്‍ശാന്തിമാരായി തെരഞ്ഞെടുത്തത്.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ സൂര്യവര്‍മയും ഹൃദ്യ വര്‍മയുമാണ് മേല്‍ശാന്തിമാരുടെ നറുക്കെടുത്തത്.

മേല്‍ശാന്തി ജോലിക്കായി 12 പേരുടെ പട്ടികയില്‍ നിന്നുമാണ് എ വി ഉണ്ണികൃഷ്ണനെയും അനീഷ് നമ്പൂതിരിയെയും തിരഞ്ഞെടുത്തത്.