തൃപ്പൂണിത്തുറ യോഗ സെന്ററില്‍ ക്രൂരമായ പീഡനവും നിര്‍ബന്ധിത ഗര്‍ഭപരിശോധനയും;വെളിപ്പെടുത്തലുമായി പെണ്‍കുട്ടി

single-img
1 October 2017


കൊച്ചി: മതപരിവര്‍ത്തനം നടത്തിയവരെ തിരിച്ച് ഹിന്ദുമതത്തിലേക്ക് കൊണ്ടുവരാന്‍ ക്രൂരമായ പീഡനമുറകളാണ് യോഗകേന്ദ്രത്തില്‍ നടക്കാറുള്ളതെന്ന് പെണ്‍കുട്ടി ഹൈക്കോടതിയില്‍. ഘര്‍വാപ്പസി നടത്തുന്നുണ്ടെന്ന ആക്ഷേപമുയര്‍ന്ന യോഗ സെന്ററില്‍ അന്തേവാസികളായ പെണ്‍കുട്ടികളെ നിര്‍ബന്ധിത ഗര്‍ഭപരിശോധന നടത്തിയെന്ന് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് മുന്‍പില്‍ പെണ്‍കുട്ടി നല്‍കിയ മൊഴില്‍ പറയുന്നു.മുസ്ലിം യുവാവുമായി പ്രണയത്തിലായിരുന്ന യുവതിയെ മാതാപിതാക്കളാണ് ധര്‍മ്മം പഠിപ്പിക്കാനെന്ന പേരില്‍ യോഗ കേന്ദ്രത്തിലെത്തിച്ചത്. യുവാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കോടതിക്ക് മുന്‍പിലെത്തിയപ്പോഴാണ് യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

അതിരാവിലെ മുഖത്ത് വെള്ളം തെളിച്ച്‌ എഴുന്നേല്‍പ്പിക്കും. ചോദ്യം ചെയ്താല്‍ പിന്നെ പീഡനമാണ്. തന്റെ വയറിന്ചവിട്ടിയെന്നും വായില്‍ തുണി തിരുകിയ ശേഷംമര്‍ദ്ദിച്ചെന്നും പെണ്‍കുട്ടി പറയുന്നു. അന്തേവാസികളായ പെണ്‍കുട്ടികളെ നിര്‍ബന്ധിത ഗര്‍ഭപരിശോധന നടത്തിയെന്നും പെണ്‍കുട്ടി വെളിപ്പെടുത്തുന്നു.
തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ കേന്ദ്രത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും നടന്നതായി ഇവിടെനിന്ന് രക്ഷപ്പെട്ട കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ വെളിപ്പെടുത്തിയിരുന്നു.

മറ്റു മതത്തില്‍പ്പെട്ടവരെ വിവാഹംകഴിച്ച് മതം മാറിപ്പോയവരെ തിരിച്ച് ഹിന്ദുമതത്തിലേക്ക് കൊണ്ടുവരുന്നതുപോലെതന്നെ പ്രാധാന്യത്തോടെയാണ് ഇവര്‍ക്കൊപ്പമുള്ളവരെ ഹിന്ദുമതത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമവും നടക്കുന്നത്.
ഇപ്രകാരം മൂന്നാഴ്ചമുന്‍പ് കണ്ണൂരില്‍ നിന്നുള്ള ഒരു മുസ്‌ലിം യുവാവിനെ ഹിന്ദുമതത്തിലേക്ക് മാറ്റിയതായാണ് വിവരം. നബീല്‍ എന്ന യുവാവിനെ ശ്രീരാഗ് ആക്കി മാറ്റുകയായിരുന്നു.