കൊല്ലത്ത് കാണാതായ ഏഴ് വയസുകാരിയെ ചെറിയച്ഛന്‍ പീഡിപ്പിച്ചു കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി: മൃതദേഹം കിട്ടി

single-img
28 September 2017

കൊല്ലം ഏരൂറില്‍ കാണാതായ ഏഴുവയസുകാരി ശ്രീലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി. കുളത്തൂപ്പുഴയ്ക്കു സമീപമുളള റബര്‍പുരയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ചിറ്റപ്പന്‍ രാജേഷിനെ പൊലീസ് അറസ്റ്റു ചെയ്തു. കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതായി രാജേഷ് പൊലീസിന് മൊഴി നല്‍കി. കുട്ടിയുടെ അമ്മയുടെ സഹോദരീ ഭര്‍ത്തവാണ് രാജേഷ്.

ഇന്നലെ രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. സ്‌കൂളിന് സമീപം റോഡിന് എതിര്‍വശം നില്‍ക്കുകയായിരുന്ന കുട്ടിയെ അമ്മൂമ്മയില്‍ നിന്ന് വാങ്ങി രാജേഷ് സ്‌കൂളിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍, കുട്ടിയെ കുളത്തൂപ്പുഴയിലെ റബ്ബര്‍ ഷെഡിലേക്കാണ് രാജേഷ് കൊണ്ടുപോയത്.

അവിടെവച്ച് കുട്ടിയെ പീഡിപ്പിച്ചു. അവശനിലയിലായതോടെ കുട്ടിയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. അതിനുശേഷം മൃതദേഹം അവിടെത്തന്നെ ഉപേക്ഷിച്ചു. കുട്ടിയെ കാണാതായതോടെയാണ് ബന്ധുക്കള്‍ ഏരൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വ്യാപകമായി അന്വേഷണം നടത്തുകയും ഇരുവരുടേയും ഫോട്ടോ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

രാത്രി വൈകിയും പൊലീസ് പരിശോധ നടത്തിയെങ്കിലും പെണ്‍കുട്ടിയെയോ രാജേഷിനെയോ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇന്നലെ രാവിലെ മുതല്‍ രാജേഷിന്റെ ഫോണ്‍ സ്വിച്ച് ഓഫ്ആയിരുന്നു. തുടര്‍ന്ന് ഇന്നു രാവിലെ രാജേഷിനെ കണ്ട തോട്ടം തൊഴിലാളികള്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍.പി.കോളനിയിലെ റബര്‍ ഷെഡില്‍ കുട്ടിയുണ്ടെന്ന് മനസ്സിലാക്കിയത്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.