ദിലീപിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ, നടിയെ ആക്രമിച്ച കേസ് പുതിയ വഴിത്തിരിവിലേയ്ക്ക്

single-img
24 September 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി മാറ്റി. പള്‍സര്‍ സുനി കാവ്യ മാധാവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെത്തിയിരുന്നുവെന്ന മൊഴിയാണ് ജീവനക്കാരന്‍ മാറ്റി പറഞ്ഞത്.

കാവ്യ മാധവന്റെ ഇപ്പോഴത്തെ ഡ്രൈവര്‍ സുനിലാണ് മൊഴിമാറ്റത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. സുനില്‍ ആലപ്പുഴയിലുള്ള മുന്‍ ജീവനക്കാരന്റെ വീട്ടിലെത്തിയതിനു ശേഷമാണ് മൊഴി മാറ്റിയതെന്ന് പോലീസ് അറിയിച്ചു.

നേരത്തെ കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തി മെമ്മറി കാര്‍ഡ് അവിടെ കൊടുത്തുവെന്നും പണം കൈപ്പറ്റിയെന്നും പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ഈ കേസിലെ നിര്‍ണ്ണായക സാക്ഷിയാണ് ലക്ഷ്യയിലെ ജീവനക്കാരന്‍. കാവ്യയുടെ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുമെന്നും സൂചനകളുണ്ട്.