2022 ഓടെ എല്ലാവര്‍ക്കും വീട് എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് നരേന്ദ്രമോദി

single-img
23 September 2017

വാരണാസി: 2022 ഓടെ എല്ലാവര്‍ക്കും വീട് എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ട് ബാങ്കല്ല, വികസനത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. വൃത്തിയുള്ള പുതിയ ഇന്ത്യയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു. തന്റെ ലോക്‌സഭാ മണ്ഡലമായ വരണാസിയില്‍ കര്‍ഷകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതി മുക്തമായ പുതിയ ഇന്ത്യയ്ക്കു വേണ്ടിയാണ് എന്‍ഡിഎ പ്രവര്‍ത്തിക്കുന്നതെന്നും മോദി വ്യക്തമാക്കി. പാവങ്ങള്‍ക്കു വീടു നിര്‍മിച്ചു നല്‍കാന്‍ മുന്‍ സര്‍ക്കാരിനു താല്‍പര്യമുണ്ടായിരുന്നില്ല. വീടില്ലാത്തവരുടെ പട്ടിക നല്‍കാന്‍ ഞങ്ങള്‍ സര്‍ക്കാരിന് ഒന്നിനു പുറകെയൊന്നായി കത്തയച്ചു. എന്നാല്‍ ഒന്നിനും പോലും അവര്‍ മറുപടി നല്‍കിയില്ല. കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് പിന്നീട് 10,000 പേരുടെ വിവരങ്ങളടങ്ങിയ കത്ത് ഞങ്ങള്‍ക്കു നല്‍കി. ദരിദ്രര്‍ക്കായി കരുതിയിരുന്ന പണവും മുന്‍സര്‍ക്കാരുകള്‍ വഴി അവരിലേക്ക് എത്തിയിരുന്നില്ലെന്നും മോദി ആരോപിച്ചു.