ഇരുവരും തമ്മില്‍ ഉണ്ടായിരുന്നത് അച്ഛന്‍ മകള്‍ ബന്ധമായിരുന്നില്ല; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹണിപ്രീതിന്റെ മുന്‍ഭര്‍ത്താവ്

single-img
23 September 2017

ന്യൂഡല്‍ഹി: പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീതിനും ദത്തുപുത്രി ഹണിപ്രീതിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഹണിപ്രീതിന്റെ മുന്‍ഭര്‍ത്താവ് വിശ്വാസ് ഗുപ്ത രംഗത്ത്. ഇരുവരും തമ്മില്‍ ഉണ്ടായിരുന്നത് അച്ഛന്‍ മകള്‍ ബന്ധമായിരുന്നില്ലെന്നും ഹണിപ്രീതിനെ ഗുര്‍മീത് നിയമപരമായി ദത്തെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിശ്വാസ് ഗുപ്ത

ഗുര്‍മീത് യാത്രയ്ക്കിടെ ആയുധങ്ങളടങ്ങിയ ഒരു പെട്ടി എപ്പോഴും ഗുര്‍മീതിന്റെ കാറിലുണ്ടാകും. ഹണിപ്രീതും ഗുര്‍മീതും തമ്മിലുള്ള രഹസ്യബന്ധം കണ്ടുപിടിച്ചതിനെ തുടര്‍ന്നു തന്നെ കൊലപ്പെടുത്താന്‍ ഗുര്‍മീത് പദ്ധതിയിട്ടിരുന്നതായിയും അദ്ദേഹം വെളിപ്പെടുത്തി. പീഡനക്കേസില്‍ അറസ്റ്റിലായ ദേര സച്ഛ സൗധ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീതിനെ കണ്ടെത്താനായി പോലീസ് തിരച്ചില്‍ ശക്തമാക്കിയിരുന്നു.

ഹണിപ്രീത് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ ഉണ്ടെന്ന് രഹസ്യവിവരത്തെ തുടര്‍ന്ന് അന്വേഷണം രാജസ്ഥാനിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. രാജസ്ഥാനിലെ ഹനുമന്‍ഗഡില്‍ ഹണിപ്രീത് ഉണ്ടെന്നും ഇന്ത്യയില്‍ നിന്നും രക്ഷപ്പെടാന്‍ അവര്‍ ശ്രമിക്കുകയാണെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ആ പ്രദേശങ്ങളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും ഹണിയെ പിടികൂടാന്‍ കഴിഞ്ഞില്ല.