ഇടുക്കിയില്‍ കിടപ്പറരംഗം ഫെയ്‌സ്ബുക്ക് ലൈവിട്ട യുവാവിന്റെ ഫോണ്‍ പരിശോധിച്ച പോലീസ് ഞെട്ടി: മെമ്മറി മുഴുവന്‍ യുവതിയുമൊത്തുള്ള രഹസ്യ വേഴ്ച്ചകളുടെ വെവ്വേറെ ദൃശ്യങ്ങള്‍

single-img
16 September 2017

അടിമാലിയില്‍ വസ്ത്ര വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയും നെടുങ്കണ്ടത്ത് ഹോട്ടല്‍ ജീവനക്കാരനായ യുവാവും തമ്മിലുള്ള കാമലീലകള്‍ കുറെ ദിവസങ്ങളായി സമൂഹമാധ്യമങ്ങൡ വൈറലായിരുന്നു. ഇതേ തുടര്‍ന്ന് കഥയിലെ നായിക തന്നെ പീഡനം ആരോപിച്ച് യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ചെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ രാജാക്കാട് വെള്ളച്ചാലില്‍ ലിനുവിനെ (23) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചപ്പോള്‍ അതിനകത്തെ മെമ്മറി മുഴുവന്‍ യുവതിയുമൊത്തുള്ള രഹസ്യ വേഴ്ച്ചകളുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ ആണെന്ന് കണ്ടെത്തി.

തങ്ങള്‍ തമ്മിലുള്ള പ്രണയത്തിന്റെ സ്‌നേഹ സ്മരണയ്ക്കായാണ് വീഡിയോകള്‍ ചിത്രീകരിച്ചു സൂക്ഷിച്ചതെന്നു ഇയാള്‍ മൊഴി നല്‍കിയതായാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതി ഏതാനും നാളുകളായി ഭര്‍ത്താവുമായി പിരിഞ്ഞാണ് താമസം.

ഇതിനിടെയാണ് ഫെയ്‌സ്ബുക്ക് വഴി ഇരുവരും പ്രണയത്തിലാകുന്നത്. തുടര്‍ന്ന് യുവതി താമസിക്കുന്ന വാടക വീട്ടില്‍ ഇയാള്‍ നിത്യ സന്ദര്‍ശകനായി. കുട്ടിയെ മുറിയില്‍ പൂട്ടിയിട്ടായിരുന്നു ഇരുവരുടെയും കാമലീലകള്‍. കഴിഞ്ഞ ചതയ ദിനത്തിലായിരുന്നു വിവാദമായി ഫെയ്‌സ്ബുക്ക് ലൈവ് കിടപ്പറ ഷൂട്ട് അരങ്ങേറിയത്.

ഫെയ്‌സ്ബുക്കില്‍ തന്നെ ആദ്യമായിരുന്നു ഇത്തരം ഒരനുഭവം. എന്നാല്‍ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ലൈവായി വന്നത് യുവതിയുടെ അറിവോടെയായിരുന്നെന്ന് പോലീസ് കരുതുന്നില്ല. രഹസ്യമായി സൂക്ഷിക്കാനാണ് ഇതെന്നായിരിക്കണം യുവതി കരുതിയത്.

എന്നാല്‍ യുവാവ് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നാണ് പോലീസ് സംശയിക്കുന്നത്. കൂടുതല്‍ ലൈക്കുകള്‍ കിട്ടാനാണെന്നാണ് പ്രതിയുടെ മൊഴിയെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അറസ്റ്റിലായ യുവാവിനെതിരെ ബലാല്‍സംഗത്തിന് കേസെടുക്കില്ലെന്നാണ് സൂചന.

വീഡിയോയിലെ ദൃശ്യങ്ങളില്‍ നിന്ന് ഉഭയസമ്മത പ്രകാരമാണ് ഇരുവരും രഹസ്യ വേഴ്ചയിലേര്‍പ്പെട്ടതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്. അതിനിടെ യുവതി ജോലി ചെയ്തിരുന്ന അടിമാലിയിലെ വസ്ത്രശാലയില്‍ യുവതിയെ കാണാന്‍ ആളുകളുടെ തിരക്കാണ്.

യുവതിയുടെ ഫോട്ടോയും കടയുടെ വിവരങ്ങളും വാട്‌സാപ്പിലൂടെ പരന്നതോടെയാണ് ഇത്. കടയില്‍ ജോലിചെയ്യുന്ന മറ്റു സ്ത്രീകള്‍ക്കും വീഡിയോ മൂലം മാനഹാനി വന്നതോടെ ഉടമ വെട്ടിലായി. വീഡിയോയിലുള്ള യുവതിയെ ജോലിയില്‍നിന്ന് ഒഴിവാക്കിയെങ്കിലും വിവാദനായികയെ കാണാനെത്തുന്നവരുടെ തിരക്ക് കുറവൊന്നുമില്ല.