പള്‍സര്‍ സുനിയെ സഹായിച്ച പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

single-img
11 September 2017

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാറിനെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കളമശേരി എആര്‍ ക്യാംപിലെ സിപിഒ അനീഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത അനീഷിനെ ജാമ്യത്തില്‍ വിട്ടിരുന്നു.

പള്‍സര്‍ സുനിക്കുവേണ്ടി ദിലീപിനെ വിളിക്കാന്‍ അനീഷ് ശ്രമിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സുനി കാക്കനാട് സബ് ജയിലില്‍ കഴിയുമ്പോഴാണ് നടന്‍ ദിലീപിനെ ഫോണ്‍ വിളിക്കാന്‍ അനീഷ് സഹായിച്ചത്. പള്‍സര്‍ സുനിയുടെ സെല്ലിന്റെ കാവല്‍ ചുമതല അനീഷിനായിരുന്നു. ഈ അവസരം പള്‍സര്‍ സുനി ഉപയോഗിക്കുകയായിരുന്നു.

കേസിലെ 14ാം പ്രതിയാണ് അനീഷ്. ഇയാള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം പോലീസ് മേധാവികള്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തെളിവു നശിപ്പിച്ചു, പ്രതിയെ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ അന്വേഷണ സംഘം ആരോപിക്കുന്നത്.