അഞ്ച് കേന്ദ്ര മന്ത്രിമാര്‍ രാജിവെച്ചു;കുമ്മനവും സുരേഷ് ഗോപിയും മോദി മന്ത്രിസഭയിലേക്ക്?

single-img
1 September 2017

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ വികസനം ഉടനുണ്ടായേക്കുമെന്ന് സൂചന നല്‍കി 5 മന്ത്രിമാര്‍ രാജിവെച്ചു. നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് പ്രതാപ് റൂഡിയോടൊപ്പം ജല വിഭവ മന്ത്രി ഉമാ ഭാരതി, കൃഷി മന്ത്രി രാധാ മോഹന്‍ സിങ്, ജല വിഭവ സഹമന്ത്രി സഞ്ജീവ് ബല്യാന്‍, ചെറുകിട സംരംഭക സഹമന്ത്രി ഗിരിരാജ് സിങ് എന്നിവരും സ്ഥാനമൊഴിഞ്ഞു.

സുപ്രധാന വകുപ്പുകള്‍ക്ക് മുഴുസമയ മന്ത്രിയില്ലാതായ സാഹചര്യത്തില്‍ മന്ത്രിസഭാ വികസനം ഉടന്‍ നടത്താന്‍ ബി.ജെ.പി തിരക്കിട്ട കൂടിയാലോചന തുടങ്ങി. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ വ്യാഴാഴ്ച എട്ടു കേന്ദ്രമന്ത്രിമാരുമായി വെവ്വേറെ ചര്‍ച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ചൈനയില്‍ ബ്രിക്സ് ഉച്ചകോടിയില്‍ പെങ്കടുക്കാന്‍ പോകുന്നതിനു മുമ്പ് പുനഃസംഘടന നടന്നേക്കുമെന്നാണ് സൂചന.

ഇത്തവണയെങ്കിലും കേരളത്തിന് ഒരു മന്ത്രിയെ കിട്ടുമെന്നാണ് കേരള ഘടകത്തിന്റെ പ്രതീക്ഷ.കേരളത്തില്‍ നിന്നും സുരേഷ് ഗോപിക്കും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മന്ത്രിസഭയിലേക്ക് എത്തുമോ എന്നാണ് ഉറ്റുനോക്കുന്നത്. സുരേഷ് ഗോപി പരിഗണനയിലാണെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് അടുക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരേയും മന്ത്രിമാരുടെ പട്ടികയിലേക്ക് ഉള്‍പെടുത്താന്‍ പദ്ധതിയുണ്ട്. എന്‍ഡിഎയില്‍ ചേര്‍ന്ന എഐഎഡിഎംകെയ്ക്കും ജെഡിയുവിനും മന്ത്രിസഭയില്‍ പ്രാതനിധ്യം ഉണ്ടാകും.അരുണ്‍ ജയ്റ്റ്ലിക്ക് പകരം പീയുഷ് ഗോയല്‍ ധനമന്ത്രിയാകും.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്കു മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കും. ഉത്തര്‍പ്രദേശില്‍ നിന്നും 3 മന്ത്രിമാരും ഉണ്ടായേക്കുമെന്ന് വിലയിരുത്തലുണ്ട്.