ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. 168 റണ്‍സിനാണ് ഇന്ത്യ, ശ്രീലങ്കയെ തോല്‍പ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 376 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 42.4 ഓവറില്‍ 207 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.
സ്വന്തം നാട്ടിൽ ശ്രീലങ്ക വഴങ്ങുന്ന ഏറ്റവും വലിയ തോൽവിയാണ് കൊളംബോയിലേത്. ഇതോടെ അഞ്ചു മത്സര പരന്പരയിൽ ഇന്ത്യ 4-0നു മുന്നിലെത്തി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, ക്യാപ്റ്റൻ കോഹ്ലിയുടെയും ഓപ്പണർ രോഹിത് ശർമയുടെയും മികവിൽ നേടിയത് അഞ്ചിന് 375 റൺസ്. സെഞ്ചുറികളോടെ മുന്നിൽനിന്നു നയിച്ച വിരാട് കോഹ്ലി- രോഹിത് ശർമ കൂട്ടുകെട്ടും ധോണി-മനീഷ് പാണ്ഡെ സഖ്യത്തിന്റെ സെഞ്ചുറി കൂട്ടുകെട്ടുമാണ് ഇന്ത്യയെ വന്പൻ സ്കോറിലേക്കു നയിച്ചത്. വിരാട് കോഹ്ലി (96 പന്തിൽ 131), രോഹിത് ശർമ (88 പന്തിൽ 104) എന്നിങ്ങനെയായിരുന്നു മുൻനിരയുടെ സംഭാവന.
376 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 42.4 ഓവറില്‍ 207 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. 70 റണ്‍സെടുത്ത എയ്ഞ്ചലോ മാത്യൂസാണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബംറ, ഹര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദിപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി.