ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള തീയതി ഡിസംബര്‍ 31വരെ നീട്ടി

single-img
30 August 2017

ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷ പദ്ധതികള്‍ വഴിയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നല്‍കേണ്ട സമയം ഡിസംബര്‍ 31വരെ നീട്ടി. കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലാണ് ഈ വിവരം അറിയിച്ചത്. ഇതേത്തുടര്‍ന്ന് ആധാര്‍ സംബന്ധമായ കേസുകളില്‍ വാദം കേള്‍ക്കുന്നത് നവംബര്‍ ആദ്യ വാരത്തിലേക്ക് മാറ്റി.

ആധാറിന്റെ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ഇത് സംബന്ധിച്ച വിവരം കോടതിയെ അറിയിച്ചത്. രണ്ടാം തവണയാണ് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള തീയതിയില്‍ കേന്ദ്രം മാറ്റം വരുത്തുന്നത്. ആദ്യം ജൂണ്‍ 30 ആയിരുന്നത് പിന്നീട് സെപ്റ്റംബര്‍ 30ലേക്ക് മാറ്റിയിരുന്നു.