ഓണത്തിന് സദ്യ ഒരുക്കിക്കൊള്ളൂ, പക്ഷേ അധികമായാൽ!
ഓണത്തിന് സദ്യ ഒരുക്കുന്നത് അധികം വേണ്ടെന്ന നിർദ്ദേശവുമായി ആരോഗ്യരംഗത്തെ വിദഗ്ധർ.മിക്കവരും സദ്യ ബാക്കി വരുന്നത് ഫ്രിഡ്ജില്‍വെച്ച് പിറ്റേന്ന് ചൂടാക്കിക്കഴിക്കുകയാണു പതിവ് എന്നാൽ അത് വേണ്ടെന്നാണു ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്.മഞ്ഞപ്പിത്തം, വയറിളക്കം, ഛര്‍ദി, ഓക്കാനം എന്നിവയാണ് ഓണക്കാലത്ത് കൂടുതലായി കണ്ടു വരുന്ന രോഗങ്ങള്‍.സദ്യ ചൂടാക്കി കഴിച്ചാല്‍പോലും എപ്പോഴും ശരീരം സ്വീകരിക്കണമെന്നില്ലെന്നാണു ജാഗ്രതാ നിര്‍ദേശം.
ഭക്ഷണം കഴിച്ച് വയറിളക്കം, ഛര്‍ദി, ഓക്കാനം എന്നീ ലക്ഷണങ്ങള്‍ ആര്‍ക്കെങ്കിലും ഉണ്ടായാല്‍ സദ്യ കഴിച്ചവരെല്ലാവരും ശ്രദ്ധിക്കണം. വയറിളക്കം, ഛര്‍ദി എന്നിവയുണ്ടായാല്‍ വീട്ടില്‍ ലഭ്യമായ ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം എന്നിവ ആദ്യ പടിയായി നല്‍കാം. ഒ.ആര്‍.എസ് ലായനി വീട്ടില്‍ കരുതുന്നതും നന്നായിരിക്കും.
ഓണത്തിന് ഏറ്റവും പ്രധാനപ്പെട്ടത് സദ്യയായതിനാല്‍ സദ്യയൊരുക്കുന്നതു മുതല്‍ ശ്രദ്ധ വേണം. അന്നത്തെ ആവശ്യത്തിനു മാത്രമേ തയാറാക്കാവൂ. ബാക്കി വരുന്നവ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കഴിക്കുന്ന പ്രവണത കഴിവതും ഒഴിവാക്കണം.
അരി, പച്ചക്കറി തുടങ്ങിയവ നന്നായി കഴുകിയശേഷം മാത്രമേ പാചകം ചെയ്യാവൂ. പച്ചക്കറി മുറിക്കുന്നതിന് മുമ്പുതന്നെ കഴുകണം. മുറിച്ചശേഷം കഴുകിയാല്‍ വിഷാംശവും അണുക്കളും പച്ചക്കറിയുടെ മാംസളഭാഗത്ത് കയറും.മുറിച്ചവയാണ് വാങ്ങുന്നതെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പച്ചക്കറികളിലെ വിഷാംശം കളയാന്‍ വെള്ളത്തില്‍ അല്‍പം വിനാഗിരി ഒഴിക്കുന്നത് നല്ലതാണ്.