ഛത്തീസ്ഗഡില്‍ പട്ടിണികിടന്ന് ചത്തത് 200 പശുക്കള്‍ ;പട്ടിണിയ്ക്കിട്ട് കന്നുകാലികളെ കൊന്നതിനു പിടിയിലായത് ബിജെപി നേതാവ്

single-img
18 August 2017

റായ്പുര്‍: ഛത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയിലെ റായ്പുരില്‍ ഭക്ഷണം കിട്ടാതെ പട്ടിണി കിടന്ന് മരിച്ചത് 200 പശുക്കള്‍.ബിജെപി നേതാവ് ഹരീഷ് വര്‍മയുടെ ഉടമസ്ഥതയിലുള്ള ഗോശാലയിലാണ് ഏഴ് ദിവസത്തിനിടെ 200 പശുക്കള്‍ ചത്തത്. സംഭവത്തില്‍ ബിജെപി നേതാവ് ഹരീഷ് വര്‍മ അറസ്റ്റിലായി.

ബിജെപി നേതാവ് ഹരീഷ് വര്‍മയാണ് കഴിഞ്ഞ ഏഴ് വര്‍ഷമായി ഗോശാല നടത്തുന്നത്. 27 പശുക്കള്‍ മാത്രമാണ് പട്ടിണി മൂലം ചത്തതെന്നാണ് ഔദ്യോഗികമായ കണക്ക്. എന്നാല്‍ ഇരുനൂറിലേറെ പശുക്കള്‍ ചത്തതായി ഗ്രാമീണര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവയില്‍ ഭൂരിഭാഗത്തേയും പശു സംരക്ഷണ കേന്ദ്രത്തിനു സമീപം കുഴിച്ചുമൂടിയതായും ഗ്രാമീണര്‍ പറയുന്നു. ചാകുന്ന പശുക്കളെ അപ്പപ്പോള്‍ കുഴിച്ചുമൂടുന്നതായും നിരവധി പശുക്കളുടെ ജഡങ്ങള്‍ ഗോശാലയിലും പരിസരത്തും കിടക്കുന്നതായും ഗ്രാമവാസികള്‍ പറയുന്നു.

സ്ഥലത്ത് പരിശോധന നടത്തിയ ഡോക്ടര്‍മാരും പട്ടിണികിടന്നാണ് പശുക്കള്‍ ചത്തതെന്ന് വ്യക്തമാക്കി. ഭക്ഷണവും മരുന്നും ലഭിക്കാതെയാണ് പശുക്കള്‍ ചത്തത്. ഇനിയും 50 പശുക്കള്‍ കൂടി അതീവ ഗുരുതരാവസ്ഥയില്‍ ഇവിടെയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

എന്നാല്‍, പരിസരത്തെ ഒരു മതില്‍ ഇടിഞ്ഞുവീണാണ് പശുക്കള്‍ ചത്തതെന്ന് ഹരീഷ് വര്‍മ പറഞ്ഞു. ഗോശാലയ്ക്കായി കെട്ടിടം നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനോട് പണം ആവശ്യപ്പെട്ടിരുന്നെങ്കിലും രണ്ടുവര്‍ഷമായി പണം അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.