തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തിൽ മൗനിയായി മുഖ്യമന്ത്രി
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി കുട്ടനാട്ടില്‍ തന്റെ റിസോര്‍ട്ടിലേക്കുള്ള റോഡ് തുറമുഖ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ടാറിംഗ് നടത്തിയെന്നും അഞ്ച് ഏക്കര്‍ കായല്‍ കൈയേറിയെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആരോപണത്തിനു മുന്നിൽ മൗനം പെറി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി സ്ഥാനത്തിരുന്ന് തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും ആയതിനാൽ ചാണ്ടിയെ തൽസ്ഥാനത്തു നിന്നും പുറത്താക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
അതേസമയം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് തോമസ് ചാണ്ടി ആവശ്യപ്പെട്ടു. ഇപ്പോഴുണ്ടായിരിക്കുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം നാളെ ഹൈക്കോടതിയെ സമീപിക്കും. പിറണാറിയുടെ പോലീസിനെ വിശ്വാസമില്ലാത്തത് കൊണ്ടാണോ മന്ത്രി മോദിയുടെ സിബിഐയെ ആശ്രയിക്കുന്നതെന്ന് വ്യക്തമല്ല. എന്നാല്‍ തനിക്ക് ഇക്കാര്യത്തില്‍ നല്ല ആത്മവിശ്വാസമുണ്ടെന്നയിരുന്നു അദ്ദേഹത്തിന്റ പ്രതികരണം.