അവസരങ്ങള്‍ക്ക് വേണ്ടി കിടക്ക പങ്കിട്ടിട്ടില്ല; മലയാളസിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നതിന്റെ കാരണം പറഞ്ഞ് ഭാമ

single-img
12 August 2017

മലയാള സിനിമയില്‍ തനിയ്ക്ക് അവസരം കുറഞ്ഞതിന് പിന്നില്‍ ചിലരുടെ ശ്രമങ്ങളുണ്ടെന്ന് നടി ഭാമ. തന്നെ സിനിമയില്‍ ഉള്‍പ്പെടുത്തിയാല്‍ വലിയ തലവേദനയാകുമെന്ന് പ്രചരണം നടത്തുകയാണെന്നും സജി സുരേന്ദ്രനും വി.എം.വിനുവും ഇക്കാര്യം നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും ഭാമ പറയുന്നു. വനിതയുടെ ഓണപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ഭാമയുടെ വെളിപ്പെടുത്തല്‍.

ഇവര്‍ വിവാഹിതരായാല്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന കാലത്ത്, അതിലെ അവസരം മുടക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നുവെന്ന് സംവിധായകന്‍ സജി സുരേന്ദ്രന്‍ പറഞ്ഞിരുന്നുവെന്ന് ഭാമ പറയുന്നു. ‘സിനിമ അനൗണ്‍സ് ചെയ്തപ്പോഴേ ഒരാള്‍ വിളിച്ച് എന്നെ മാറ്റാന്‍ ആവശ്യപ്പെട്ടുവെന്ന് സജി സുരേന്ദ്രന്‍ പറഞ്ഞു. എല്ലാം ഫിക്‌സ് ചെയ്തുകഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ അവര്‍ക്ക് തലവേദനയാകുമെന്ന് മുന്നറിയിപ്പ് നല്‍കി,’ ഭാമ പറയുന്നു. പിന്നീടും പല സംവിധായകരും ഇത്തരത്തില്‍ തനിക്കുള്ള അവസരം മുടക്കാനുള്ള ശ്രമത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും വി.എം.വിനു ഒരു പേര് തന്നോട് പറഞ്ഞുവെന്നും ഭാമ പറയുന്നു.

പ്രതിഫലത്തിന്റെയും ഒരു പെണ്‍കുട്ടി എന്ന നിലയില്‍ ആവശ്യമായ സുരക്ഷിതത്വത്തിന്റെയുമൊക്കെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് നില്‍ക്കാത്തതുകൊണ്ടാവാം ചിലര്‍ ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നതെന്നും ഭാമ പറയുന്നു. സിനിമയില്‍ എന്റെ മാനേജര്‍ ഞാന്‍ തന്നെയാണ്. കഥകള്‍ കേള്‍ക്കുന്നതും ഷൂട്ടിങിനായി ഡേറ്റുകള്‍ കൊടുക്കുന്നതും പ്രതിഫലത്തെ കുറിച്ച് സംസാരിക്കുന്നതും എല്ലാം ഭാമ ഒറ്റയ്ക്കാണ്. ഇങ്ങനെ സിനിമയില്‍ നമുക്ക് വേണ്ടി നമ്മള്‍ തന്നെ സംസാരിക്കുമ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടമാവില്ലെന്നും ഭാമ പറയുന്നു. അപ്പോള്‍ അവിടെ നമുക്ക് ശത്രുക്കള്‍ ഉണ്ടായിക്കൊണ്ടിരിക്കും. ഒളിഞ്ഞും തെളിഞ്ഞും അവര്‍ നമ്മളെ ആക്രമിക്കുമെന്നും ഭാമ പറയുന്നു. ഇങ്ങനെയുള്ളവരാണ് സിനിമയില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുന്നത്.

ഒരു ചെറിയ ബെഡ്ജറ്റ് ചിത്രമാണെങ്കിലും പ്രതിഫലം മുഴുവനും തരാതെ വഞ്ചിക്കുന്നവരുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ മധുരമായി സംസാരിക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞ താരം പ്രതിഫലത്തിന്റെ കാര്യത്തില്‍ വളരെ സ്ട്രിക്ടാണ്. അവസരങ്ങള്‍ക്ക് വേണ്ടി ആരുടെയും കിടക്ക പങ്കിട്ടില്ല. ഒരു പരിധിയില്‍ കൂടുതല്‍ അടുക്കുമ്‌ബോഴായിരിക്കാം ഇത്തരം ചോദ്യങ്ങള്‍ തേടി വരുന്നത്. ആ രീതിയില്‍ ഒരു പ്‌ളാറ്റ് ഫോം ഉണ്ടാക്കി കൊടുക്കാന്‍ പോയിട്ടില്ല. സിനിമ കഴിഞ്ഞാല്‍ എല്ലാത്തില്‍ നിന്നും അകന്നു നില്‍ക്കുന്ന ആളാണ് ഭാമ.

സിനിമ നമ്മള്‍ക്കുള്ളതാണെങ്കില്‍ അത് തേടി വരിക തന്നെ ചെയ്യുമെന്നും ഭാമ പറയുന്നു.സംവിധായകന്‍ രാജേഷ് പിള്ളയുടെ മരണമാണ് സിനിമയില്‍ ഭാമയ്ക്ക് ഏറ്റവും സങ്കടകരമായത്. വേട്ട എന്ന സിനിമയില്‍ അഭിനയിക്കാന്‍ രാജേഷ് ചേട്ടന്‍ എന്നെ സമീപിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്ബനിയാണെന്നും പ്രതിഫലം കുറച്ച് അഭിനയിക്കണമെന്നും പറഞ്ഞു.

പക്ഷേ അത് വെറുതെ ആണെന്നും പ്രതിഫലം കുറയ്ക്കാനുള്ള വഴിയാണെന്നും ചിലര്‍ തെറ്റിധരിപ്പിച്ചു. അതോടെ ആ പ്രോജക്ടില്‍ നിന്നും പിന്‍വാങ്ങി. പക്ഷേ അദ്ദേഹം തന്നെയായിരുന്നു ആ സിനിമ നിര്‍മ്മിച്ചത്. എന്നെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചതായിരുന്നു. പിന്നീട് രാജേഷേട്ടന്‍ മരിച്ചപ്പോള്‍ ഇന്നും അത് മനസ്സില്‍ വേദനയായികിടക്കുന്നെന്നും ഭാമ പറഞ്ഞു.