വിവാദങ്ങൾ വിട്ടൊഴിയാതെ നടൻ ധനുഷ്;ഇത്തവണ പെട്ടത് മോഷണകുറ്റത്തിനു

single-img
5 August 2017

കുമളി:തുടർച്ചയായി വിവാദങ്ങളിൽ അകപ്പെട്ടിരിയ്ക്കുന്ന തമിഴ് യുവതാരം ധനുഷ് ഇത്തവണ അകപ്പെട്ടത് മോഷണകുറ്റത്തിനുസൂപ്പര്‍താരത്തിന്റെ കാരവാനിലേക്ക് വൈദ്യുതി മോഷ്ടിച്ച സംഭവമാണ് വാര്‍ത്തയായിരിക്കുന്നത്. ചെന്നൈയില്‍ ധനുഷും കുടുംബവും വിശ്രമത്തിനായി എത്തിയപ്പോഴാണ് തെരുവ് വിളക്കില്‍ നിന്നുള്ള ലൈനില്‍ നിന്നും അനധികൃതമായി വൈദ്യുതി മോഷ്ടിച്ചത്. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ആണ്ടിപ്പെട്ടി മുത്തരംഗാപുരത്താണ് സംഭവം. ഇവിടെ കുടുംബക്ഷേത്രമായ കസ്തൂരി മങ്കമ്മാള്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥനക്കെത്തിയതായിരുന്നു നടന്‍ ധനുഷും കുടുംബവും. ഒപ്പം രജനികാന്തിന്റെ മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ, ധനുഷിന്റെ മാതാപിതാക്കള്‍ എന്നിവരും എത്തിയിരുന്നു. ക്ഷേത്രദര്‍ശനവും ഉച്ചഭക്ഷണത്തിനും ശേഷം ധനുഷും കുടുംബവും കാരവാനിലാണ് വിശ്രമിച്ചത്.

ക്ഷേത്രദര്‍ശനത്തിനു ശേഷം ധനുഷ് കാറില്‍ ചെന്നൈയിലേക്ക് മടങ്ങിയതിന് പിന്നാലെ വൈദ്യുതി വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രാജേഷും സംഘവും എത്തി കാരവാന്‍ പിടിച്ചെടുക്കുകയായിരുന്നു. വാനിന് സമീപത്തെ വൈദ്യുതി പോസ്റ്റില്‍ നിന്ന് വൈദ്യുതി മോഷ്ടിച്ചതിനുള്ള തെളിവുകള്‍ അധികൃതര്‍ കണ്ടെത്തി. ശിക്ഷയായി ഡ്രൈവര്‍ വീരപ്പന്റെ പക്കല്‍ നിന്ന് 15,371 രൂപ അധികൃതര്‍ പിഴയായി ഈടാക്കി.