കണ്‍സെഷന്‍ നൽകിയത് നഷ്ടത്തിനു കാരണമായെന്ന് കെഎസ്ആര്‍ടിസി;വിദ്യാര്‍ഥികൾക്കുള്ള കണ്‍സെഷന്‍ കാര്‍ഡിന്റെ നിരക്ക് പത്തിരട്ടി വർദ്ധിപ്പിച്ചു
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് അമിതഭാരം അടിച്ചേല്‍പ്പിച്ച് കെഎസ്ആര്‍ടിസി കണ്‍സെഷന്‍ കാര്‍ഡിന്റെ നിരക്ക് 10 രൂപയില്‍ നിന്ന് 100 രൂപയാക്കി വർദ്ധിപ്പിച്ചു. സൗജന്യ യാത്ര അനുവദിച്ചതില്‍ 42 കോടിയുടെ നഷ്ടമുണ്ടായതായാണ് കെഎസ്ആര്‍ടിസിയുടെ വാദം. ഈ ഉത്തരവ് എല്ലാ ഡിപ്പോകളിലും നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.
കാര്‍ഡ് നിരക്ക് കൂട്ടിയ തീരുമാനം ഡയറ്കടര്‍ ബോര്‍ഡിന്റേതാണെന്ന് കെഎസ്ആര്‍.ടിസി അറിയിച്ചു. നേരത്തെ രണ്ട് രൂപയായിരുന്ന കാര്‍ഡിന് പിന്നീട് 10 രൂപയായി ഉയര്‍ത്തിയിരുന്നു
വിദ്യാര്‍ഥികള്‍ സൗജന്യ യാത്ര നടത്തുന്നതാണ് കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലേക്ക് കൂപ്പ് കുത്താന്‍ പ്രധാന കാരണമെന്ന് ഗതാഗത വകുപ്പ് സെക്രട്ടറിക്ക് എംഡിയായിരുന്ന രാജമാണിക്യം നേരത്തെ കത്തയച്ചിരുന്നു.
വിദ്യാര്‍ഥികള്‍ക്കു സൗജന്യം നല്‍കുന്നതിലൂടെ പ്രതിവര്‍ഷം 105 കോടിയുടെ നഷ്ടമാണ് കെ.എസ്.ആര്‍.ടി.സി കണക്കാക്കുന്നത്. സൗജന്യം കാരണം വിദ്യാര്‍ഥികള്‍ കെ.എസ്.ആര്‍.ടി.സി.യില്‍ ഇരച്ചുകയറുന്നതു മൂലം മറ്റു യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സി ഉപേക്ഷിക്കുകയും ചെയ്‌തെന്നായിരുന്നു രാജമാണിക്യത്തിന്റെ കണ്ടെത്തല്‍.