കേരളത്തില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കണമെന്ന് ആര്‍.എസ്.എസ്

single-img
4 August 2017

സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം കണക്കിലെടുത്ത് കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആര്‍എസ്എസ്. കേന്ദ്രം ഇക്കാര്യത്തില്‍ വിവേകപൂര്‍ണമായ തീരുമാനം എടുക്കണമെന്നും ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ആര്‍എസ്എസ് ദേശീയ ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹൊസബല്ലേ വ്യക്തമാക്കി.

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കൊലപാതക പരമ്പരകള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നും ദത്താത്രേയ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തിനിടെ കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യുന്നതെന്ന് ആരോപിച്ച ദത്താത്രേയ കണ്ണൂരാണ് ഇതിന്റെ കേന്ദ്രമെന്നും പറഞ്ഞു.

കേരളത്തില്‍ നടക്കുന്നത് സര്‍ക്കാരിന്റെ പിന്തുണയോടെയുള്ള കൊലപാതകങ്ങളാണെന്നും കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പേഴൊക്കെ സംസ്ഥാനത്ത് ആക്രമങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.എമ്മിന്റെ അക്രമങ്ങള്‍ ചെറുക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയാണ് കേരളാ പൊലീസെന്നും ദത്താത്രേയ കുറ്റപ്പെടുത്തി.