കാവ്യയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചനകള്‍: എല്ലാ കുറ്റവും ഏറ്റെടുത്ത് ഭാര്യയെ രക്ഷിക്കാനുള്ള ദിലീപിന്റെ ശ്രമം പാളുമോ ?

single-img
31 July 2017

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നടി കാവ്യാമാധവന്‍ കുടുങ്ങും. സുനിയെ അറിയില്ലെന്ന മൊഴിയാണ് കാവ്യയ്ക്ക് വിനയാകുന്നത്. മൂന്ന് മാസം കാവ്യയുടെ ഡ്രൈവറായിരുന്നു ഒന്നാം പ്രതി പള്‍സര്‍ സുനി എന്നതിനുള്ള സൂചന പൊലീസിന് ലഭിച്ചു.

ഈ സാഹചര്യത്തിലാണ് കാവ്യയെ പ്രതിയാക്കുക. പൊലീസ് വീണ്ടും ചോദ്യം ചെയ്യുകയും അതിന് ശേഷം അറസ്റ്റിനും സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്പുണ്ണിയെ ചോദ്യം ചെയ്ത ശേഷമാകും കാവ്യയെ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തി ചോദ്യംചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

കാവ്യയെ അറസ്റ്റ് ചെയ്യണമെങ്കില്‍ അത് ചെയ്‌തോളാനുള്ള അനുമതി അന്വേഷണ സംഘത്തിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നല്‍കിയതായി ‘മറുനാടന്‍ മലയാളി’ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് എത്താന്‍ കാവ്യ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് കാവ്യയുടെ അടുത്തെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.

കാവ്യയും പള്‍സറും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതോടെ നടിയ്‌ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ തന്നെയാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇനി പൊലീസ് ക്ലബ്ബിലെത്താന്‍ നോട്ടീസ് നല്‍കും.

അതിനോട് സഹകരിച്ചില്ലെങ്കില്‍ വീട്ടില്‍ പോയി കാവ്യയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇതിന്റെ സൂചനകള്‍ ജയിലിലുള്ള ദിലീപിനും ലഭിച്ചിട്ടുണ്ട്. എല്ലാം താന്‍ ചെയ്ത കുറ്റമാണെന്ന് പൊലീസിന് മുമ്പില്‍ ദിലീപ് ഏറ്റുപറഞ്ഞ് കാവ്യയെ രക്ഷിക്കാന്‍ ദീലീപ് ശ്രമിക്കുമെന്നും സൂചനയുണ്ട്.