ആർഎസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം: ബിജെപി- ഡിവൈഎഫ്ഐ സംഘര്‍ഷത്തിന്റെ തുടർച്ചയെന്ന് എഫ്ഐആർ

single-img
31 July 2017

തിരുവനന്തപുരം:ആർഎസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം രാഷ്ട്രീയകൊലപാതകമാണെന്ന് എഫ്ഐആർ.ബിജെപി- ഡിവൈഎഫ്ഐ സംഘര്‍ഷത്തിന്റെ തുടർച്ചയാണു കൊലപാതകമെന്ന് എഫ്ഐആറിൽ പറയുന്നു.പനച്ചക്കുന്ന് കോളനിയിൽ നടന്ന ഏറ്റുമുട്ടലാണു കൊലപാതകത്തിനു കാരണം.കേസില്‍ ആകെ 11 പ്രതികളാണുള്ളത്.

അതിനിടെ ആർഎസ്എസ്, ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച ആരംഭിച്ചു.യോഗനടപടികൾ റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകരെ മുഖ്യമന്ത്രി പുറത്താക്കി. മാധ്യമപ്രവർത്തകരോട് ഇറങ്ങിപ്പോകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടുകയായിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ഒ. രാജഗോപാൽ എംഎൽഎ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നത്.