ജിഷാവധക്കേസില്‍  പൊലീസ് ആദ്യം സംശയിച്ചിരുന്ന സാബു തൂങ്ങിമരിച്ച നിലയില്‍

single-img
29 July 2017
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസിലെ മഹസര്‍ സാക്ഷിയും അയല്‍വാസിയുമായ സാബു തൂങ്ങിമരിച്ച നിലയില്‍ .ജിഷയെ കൊലപ്പെടുത്തിയത് പല്ലിനു വിടവുള്ള ആളാണെന്ന് പൊലീസ് സംശയിച്ചു തുടങ്ങിയതിനെ തുടര്‍ന്നാണ് സാബു കസ്റ്റഡിയിലാകുന്നത്. സാബുവിനെ പിന്നീട്  പൊലീസ് പലതവണ ചോദ്യം ചെയ്തിരുന്നു.
തുടര്‍ച്ചയായി 15 ദിവസമാണ് കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തത്.
ഇതേത്തുടര്‍ന്ന് സാബുവാണ് കൊലയാളിയെന്ന് നാട്ടില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ജിഷ കൊല്ലപ്പെട്ട് രണ്ടു ദിവസം കഴിഞ്ഞശേഷം പൊലീസ് കസ്റ്റഡിയില്‍ എടുത്ത് അജ്ഞാത കേന്ദ്രത്തില്‍വച്ച് തന്നെ മര്‍ദ്ദിച്ചിരുന്നുവെന്ന് സാബു പിന്നീട് വെളിപ്പെടുത്തിയിരുന്നു. വട്ടോളിപ്പടിയില്‍ ഓട്ടോ റിക്ഷാ ഡ്രൈവറായിരുന്നു സാബു.