പി.യു.ചിത്രയെ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കണമെന്നു ഹൈക്കോടതി

single-img
28 July 2017

ലോക അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം പി.യു. ചിത്രയെയും ഉൾപ്പെടുത്താൻ ഹൈക്കോടതി വിധി. യോഗ്യത നേടിയിട്ടും സാധ്യതാ പട്ടികയിൽനിന്ന് ഒഴിവാക്കിയ നടപടിക്കെതിരേ ചിത്ര നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. ഇടക്കാല ഉത്തരവാണ് ഹൈക്കോടതി നടത്തിയത്. ഇക്കാര്യത്തിൽ തിങ്കളാഴ്ച വിശദമായ വാദം കേൾക്കും.

 

ചിത്രയുടെ മത്സര ഇനമായ 1500 മീറ്ററിൽ ചിത്രയുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് കേന്ദ്ര സർക്കാരിന്‍റെയും അത്‌ലറ്റിക് ഫെഡറേഷന്‍റെയും ഉത്തരവാദിത്തമാണെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

ഹൈക്കോടതി ഉത്തരവിട്ടെങ്കിലും അടുത്തമാസം ആദ്യം ലണ്ടനിൽ തുടങ്ങുന്ന ലോക ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ഇന്ത്യൻ ടീം കഴിഞ്ഞദിവസം ന്യൂഡൽഹിയിൽനിന്ന് പുറപ്പെട്ടിരുന്നു. മാത്രമല്ല, പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന്‍റെ അന്തിമ പട്ടിക അത്‌ലറ്റിക് ഫെഡറേഷനു കൈമാറുകയും ചെയ്തു. ഇതിനാൽതന്നെ ചിത്രയെ ടീമിൽ ഉൾപ്പെടുത്തുന്നതിനുള്ള സാധ്യത വിരളമാണ്.