സ്വാമി പീഡിപ്പിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി: ‘പൊലീസ് ഭീഷണിപ്പെടുത്തിയാണ് രഹസ്യമൊഴി എടുത്തത്’

single-img
27 July 2017


ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദ തീര്‍ഥപാദയെ അനുകൂലിച്ച് ഇരയായ പെണ്‍കുട്ടി. സ്വാമി ഉപദ്രവിച്ചിട്ടില്ലെന്നു പെണ്‍കുട്ടി ഹൈക്കോടതിയില്‍ പറഞ്ഞു. കേസില്‍ ജാമ്യം തേടി സ്വാമി ഗംഗേശാനന്ദ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരണം എന്നാവശ്യപ്പെട്ട് പെണ്‍കുട്ടി അപേക്ഷ നല്‍കി. ഇതിലാണ് ഗംഗേശാനന്ദയെ പെണ്‍കുട്ടി അനുകൂലിച്ചിരിക്കുന്നത്.

സ്വാമിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല, മൊഴി പൊലീസ് എഴുതിയുണ്ടാക്കിയതാണ്. എഫ്‌ഐആറില്‍ നിരവധി തവണ തിരുത്തലുകള്‍ ഉണ്ടായെന്നും പൊലീസ് ഭീഷണിപ്പെടുത്തിയാണ് രഹസ്യമൊഴി എടുത്തതെന്നും പെണ്‍കുട്ടി സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.

എന്നാല്‍, പെണ്‍കുട്ടിയുടെ സത്യവാങ്മൂലം ശരിയല്ലെന്നു പൊലീസ് ഹൈക്കോടതിയില്‍ വാദിച്ചു. കേസില്‍ കക്ഷിചേര്‍ക്കണമെന്ന പെണ്‍കുട്ടിയുടെ ആവശ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ഹൈക്കോടതി കേസ് തിങ്കളാഴ്ച പരിഗണിക്കും.

കഴിഞ്ഞ മേയ് 19നാണു കേസിനാസ്പദമായ സംഭവം. പീഡനം തടയാന്‍ പെണ്‍കുട്ടി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചെന്നാണ് കേസ്.