മോനേ.. നീ എന്നു തിരിച്ചു വരുമെടാ?: അമ്മയുടെ ചോദ്യം കേട്ട് അലറിക്കരഞ്ഞ് ദിലീപ്

single-img
25 July 2017


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചത് ജയിലിലെ ടിവിയില്‍ നിന്നാണ് ദിലീപ് അറിഞ്ഞത്. തുടര്‍ന്ന് സെല്ലിന്റെ മൂലയില്‍ ആരോടും മിണ്ടാതെ ഏറെനേരം ഒറ്റയ്ക്കിരുന്ന് കരഞ്ഞു. ഉച്ചയോടെ സഹോദരന്‍ അനൂപ് സബ്ജയിലില്‍ എത്തി ദിലീപിനെ കണ്ടു. പത്തുമിനിറ്റോളം ഇരുവരും സംസാരിച്ചു.

തുടര്‍ന്ന് ജയിലില്‍ നിന്നും അമ്മയോടും മകള്‍ മീനാക്ഷിയോടും ദിലീപ് ഫോണില്‍ സംസാരിച്ചു. എന്ന് തിരിച്ചു വരുമെന്ന അമ്മയുടെ ചോദ്യത്തില്‍ ദിലീപിന്റെ സര്‍വ്വ നിയന്ത്രണങ്ങളും നഷ്ടപ്പെടുകയായിരുന്നു. ദിലീപ് മിനിറ്റുകളോളം പൊട്ടിക്കരഞ്ഞുവെന്നാണ് ജയിലില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍.

ജാമ്യം നിഷേധിച്ചതിനെക്കാള്‍ ദിലീപിനെ ഏറെ വിഷമിപ്പിച്ചത് കോടതി നടത്തിയ നിരീക്ഷണങ്ങളായിരുന്നു. സങ്കടത്തിലായ നടന്‍ ജയിലില്‍ ഭക്ഷണം കഴിക്കുന്നത് കുറച്ചു.

അതേസമയം ദിലീപിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഓഗസ്റ്റ് എട്ട് വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെതായിരുന്നു നടപടി. കോടതിയിലേക്കു കൊണ്ടുപോകുന്നതിലെ സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടിയതിനാല്‍ സ്‌കൈപ്പ് വഴിയാണ് കോടതി നടപടികള്‍ നടന്നത്.