ഷവോമി വില്‍ക്കുന്ന ഷോപ്പുകളുമായി ഇനി മുതല്‍ സഹകരിക്കില്ലെന്ന് സാംസങ്

single-img
20 July 2017


രാജ്യത്തെ മൊബൈല്‍ വിപണിയില്‍ കടുത്ത മത്സരം. ഷവോമി ഫാബ്‌ലൈറ്റ് ശ്രേണിയില്‍ വരുന്ന എം.ഐ മാക്‌സ് 2 സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിയതിന് പിന്നാലെ വില്‍പ്പന മുടക്കാനൊരുങ്ങി സാംസങ് നടത്തിയ നീക്കങ്ങള്‍ പൊളിയുന്നു.

ഇതേത്തുടര്‍ന്ന് ഷവോമിയുമായി ധാരണയിലെത്തിയ വില്‍പനക്കാരുമായി സഹകരിക്കേണ്ടെന്ന് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ് തീരുമാനിച്ചു. ഷവോമിയുടെ ഹാന്‍ഡ്‌സെറ്റുകള്‍ വില്‍ക്കുന്ന 200 ഓളം വ്യാപാരികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കുന്നത് ഇതോടെ സാംസങ് നിര്‍ത്തി. ഇതില്‍ നൂറോളം കടകള്‍ ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമുള്ളവയാണ്.

മൊത്തം 100 കോടിയിലേറെ പ്രതിമാസ വരുമാനമുള്ളവയാണ് ഈ ഷോപ്പുകള്‍. മത്സരത്തിന്റെ ഭാഗമായി അടുത്തകാലത്തുണ്ടായ സാംസങിന്റെ നീക്കങ്ങളെ അവഗണിച്ച നിങ്ങളെ അഭിനന്ദിക്കുന്നതായി കാണിച്ച് ഷവോമി ഇന്ത്യ മാനേജിങ് ഡയറക്ടര്‍ മനു ജെയിന്‍ റീട്ടെയ്‌ലെഴിസിന് ഈയിടെയാണ് വാട്‌സ് ആപ്പ് സന്ദേശമയച്ചത്. വോമിയാകട്ടെ രാജ്യത്ത് സാംസങിനെ കടത്തിവെട്ടി ആയിരത്തിലേറെ പ്രമുഖ റീട്ടെയില്‍ ബ്രാന്‍ഡുകളുമായി ധാരണയിലെത്താനുള്ള നീക്കത്തിലാണ്.