ചോദ്യങ്ങള്‍ക്കു മുന്നില്‍ കാവ്യയും, അമ്മയും പിടിച്ചു നില്‍ക്കുമോ: പോലീസിന്റെ കയ്യില്‍ നിര്‍ണായക തെളിവുകള്‍?

single-img
13 July 2017


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെയും അമ്മ ശ്യാമള മാധവനെയും ഇന്ന് പോലീസ് ചോദ്യം ചെയ്യും. നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിയുമായി നടത്തിയ ഗൂഢാലോചനയില്‍ കാവ്യക്കും അമ്മയ്ക്കും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ഇന്ന് ചോദ്യം ചെയ്യും.

നടിയെ ആക്രമിച്ച കേസില്‍ ഒരു സ്ത്രീയുടെ പങ്കിനെക്കുറിച്ച് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. അഡ്വ.ഫെനി ബാലകൃഷ്ണന്‍ ഒരു മാഡത്തിന് ഈ കേസില്‍ ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഒരു സ്ത്രീയെ ചുറ്റിപ്പറ്റി അന്വേഷണം നീങ്ങുകയായിരുന്നു. കാവ്യാ മാധവന്റെ കാക്കനാട്ടുള്ള വസ്ത്രവ്യാപാര കേന്ദ്രമായ ലക്ഷ്യയില്‍ നടത്തിയ പരിശോധനയില്‍ ചില നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ലക്ഷ്യയിലാണ് ഏല്‍പ്പിച്ചതെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ലക്ഷ്യയുടെ സാമ്പത്തിക ഇടപാടുകളും മറ്റും നിയന്ത്രിച്ചിരുന്നത് കാവ്യയുടെ അമ്മ ശ്യാമളയായിരുന്നുവെന്നും വിവരമുണ്ട്. അതേസമയം പള്‍സറിന് ക്വട്ടേഷന്‍ പണം കൈമാറിയത് ഇവിടെ വെച്ചാണോ എന്ന് വ്യക്തമല്ല. ഇതുകൂടി തെളിഞ്ഞാല്‍ കാവ്യയെയോ അമ്മയെയോ കേസില്‍ അറസ്റ്റു ചെയ്‌തേക്കാം.