‘ബി’ നിലവറ അഞ്ച് തവണ തുറന്നെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തെറ്റാവില്ലെന്ന് ദേവസ്വം മന്ത്രി: ‘ബി നിലവറ തുറക്കണം’

single-img
9 July 2017

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിലവറ തുറക്കാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് വേണ്ടത്. ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ബി നിലവറ അഞ്ച് തവണ തുറന്നെന്ന അമിക്കസ് ക്യൂറി വിനോദ് റായിയുടെ റിപ്പോര്‍ട്ട് തെറ്റാവില്ലെന്നും, ആ റിപ്പോര്‍ട്ടിനെ ആരും എതിര്‍ത്തിട്ടില്ല എന്നും മന്ത്രി പറഞ്ഞു.

സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ രാജകുടുംബം പ്രതികരിച്ചത് എന്തു സാഹചര്യത്തിലെന്ന് അറിയില്ലെന്നും, ആശങ്ക മനസ്സിലാക്കാന്‍ രാജകുടുംബവുമായി ചര്‍ച്ച നടത്തുമെന്നും കടകംപള്ളി പറഞ്ഞു.

ബി നിലവറ മുന്‍പു പലവട്ടം തുറന്നിട്ടുണ്ടെന്ന അമിക്കസ് ക്യൂറിയുടെ സുപ്രീംകോടതിയിലെ വാദം തെറ്റാണെന്നു രാജകുടുംബാംഗമായ ആദിത്യവര്‍മ ഇന്നലെ പറഞ്ഞിരുന്നു. ”നിലവറ തുറക്കുന്നതിനെക്കുറിച്ചു പ്രചരിക്കുന്ന അഭ്യൂഹങ്ങളും തെറ്റാണ്”. സ്വത്ത് മൂല്യനിര്‍ണയത്തിനായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തില്‍ രാജകുടുംബവുമായി ചര്‍ച്ച നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കെയാണു രാജകുടുംബം നിലപാടു വ്യക്തമാക്കിയത്.