അമ്മയുടെ യോഗം നിര്‍ണായകം;സിനിമക്കുള്ളില്‍ ദിലീപ് വിരുദ്ധചേരി രൂപപ്പെടുന്നു

single-img
27 June 2017


കൊച്ചി : നടിയെ തട്ടിക്കോണ്ട് പോയ സംഭവത്തിനു ശേഷം ചേരുന്ന ആദ്യ അമ്മയുടെ യോഗം നടന്‍ ദീലീപിന് നിര്‍ണായകമായേക്കുമെന്ന് റിപ്പോര്‍ട്ട്. നടനെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമയില്‍ രണ്ടു ചേരി രൂപപ്പെടുന്നതായാണ് പുറത്തുവരുന്ന വിവരം.ദിലീപിനെ അനുകൂലിച്ച് നിരവധി സിനിമ പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്ത് വന്നിരിക്കുമ്പോഴും എതിര്‍ക്കുന്നവര്‍ മൗനം പാലിച്ച് അത് പ്രകടമാക്കാതെ ദിലീപിനെതിരെ ചില രഹസ്യ നീക്കങ്ങള്‍ നടത്തുന്നതായാണ് വിവരം. അതേസമയം സിനിമയിലെ ഭൂരിപക്ഷം പേരും തര്‍ക്കത്തില്‍ ഇടപെടാതെ വിഷയത്തില്‍ മൗനം പാലിക്കുകയാണ്.
നടിയെ തട്ടിക്കോണ്ടുപോയ സംഭവം നടന്നതിനു ശേഷം പിന്തുണ നല്‍കാന്‍ ചേര്‍ന്ന യോഗത്തില്‍ ദിലീപും സംബന്ധിച്ചിരുന്നു. തുടക്കം മുതല്‍ നടിക്കൊപ്പം ഉണ്ടായിരുന്നവരില്‍ പ്രമുഖരായ നടീനടന്‍മാരും സംവിധായകരും ഉണ്ടായിരുന്നു. എന്നാല്‍ ദിലീപിന് അനുകൂലമായോ പ്രതികൂലമായോ സംസാരിക്കാന്‍ ഭൂരിപക്ഷവും ഇപ്പോള്‍ കൂട്ടാക്കുന്നില്ല.
ദിലീപിന് പിന്തുണ നല്‍കിയാല്‍ നടിക്ക് എതിരാകുമോയെന്നാണ് ഇവര്‍ക്ക് ഭയം. ദിലീപിനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയാണ് ഇവര്‍ക്ക്. അതേസമയം ദിലീപിന്റെ സുഹൃത്തുക്കളായ നാദിര്‍ഷ, സലിംകുമാര്‍, രഞ്ജിത്,ലാല്‍ജോസ്,അജുവര്‍ഗ്ഗീസ് എന്നിവര്‍ ദിലീപിനെ പിന്തുണച്ച് കഴിഞ്ഞദിവസങ്ങളില്‍ പരസ്യമായി രംഗത്തു വന്നിരുന്നു.
ദിലീപിനെ എതിര്‍ക്കുന്നില്ലെങ്കിലും ദിലീപിനെ പിന്തുണച്ച ചില സുഹൃത്തുകളുടെ നിലപാടിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയ സംവിധായകരുണ്ട്.പ്രമുഖരായ സംവിധായകരില്‍ പലരും നടിക്ക് മുമ്പ് തന്നെ ധാര്‍മ്മികമായി പിന്തുണ നല്‍കിയെങ്കിലും ദിലീപിനെ എതിര്‍ത്തിട്ടില്ല.അമ്മയുടെ യോഗം ഇന്നു ചേരാനിരിക്കെ സിനിമയില്‍ പുതുതായി രൂപപ്പെട്ട വനിതാസംഘടന സംഭവം ചര്‍ച്ച ചെയ്യാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായാണ് ലഭിക്കുന്ന വിവരം. മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായങ്ങള്‍ ഈ സാഹചര്യത്തില്‍ നിര്‍ണ്ണായകമാകുമെന്നും സൂചനയുണ്ട്.നടിമാരുടെ നിരയില്‍ നിന്നും രമ്യാ നമ്പീശനും കുക്കുപരമേശ്വരനും ആണ് അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലുള്ളത്.ദിലീപിനെതിരെ പള്‍സര്‍ സുനി ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് ഇന്ന് കൊച്ചിയില്‍ യോഗം ചേരുന്നത്.
സംഭവം വിവാദമായതോടെ വേണമെങ്കില്‍ താന്‍ നുണപരിശോധനയ്ക്ക് വരെ തയ്യാറാണെന്നും ചിലര്‍ തന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതായും ദിലീപ് ആരോപിച്ചിരുന്നു.പള്‍സര്‍ സുനിയും നടിയും തമ്മില്‍ അടുപ്പമുണ്ടായിരുന്നെന്നും അവര്‍ ഗോവയില്‍ ഒരുമിച്ചു ജോലി ചെയ്തിരുന്നതായും ഒരു നടന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ദിലീപ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്‌ന സംഭവത്തില്‍ ആക്രമണത്തിനിരയായ നടി ഇതുവരെയും ഒരു പരസ്യപ്രസ്താവന നടത്തിയിട്ടില്ല.
ദിലീപിന്റെ സ്വകാര്യജീവിതത്തെ തകര്‍ക്കാന്‍ ഏഴുവര്‍ഷം മുമ്പ് സിനിമയിലെ ഒരുപറ്റം സഹോദരി സഹോദരന്‍മാര്‍ രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്‌സ് എന്ന് തുടങ്ങുന്ന കഴിഞ്ഞ ദിവസം സലീം കുമാര്‍ പോസ്റ്റ്‌ചെയ്ത ഫേസ്ബുക്ക് പോസ്റ്റ് സിനിമയില്‍ അനേകം പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന സൂചന നല്‍കുന്നുണ്ട്. എന്നാല്‍ ദിലീപിനെതിരെ പള്‍സര്‍ സുനി ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് ഇന്ന് കൊച്ചിയില്‍ യോഗം ചേരുന്നത്. എന്നാല്‍ നടിയെ ആക്രമിച്ചിരുന്ന വിവരം ദിലീപ് അറിഞ്ഞിരുന്നെന്ന് കേസിലെ പ്രതി പള്‍സര്‍ സുനി അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.