നികുതി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കോഴിക്കോട് വില്ലേജ് ഓഫീസിൽ കർഷകൻ തൂങ്ങി മരിച്ചു

single-img
22 June 2017

കോഴിക്കോട്: നികുതി സ്വീകരിക്കാത്തതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നു കോഴിക്കോട് ചെമ്പനോട് വില്ലേജ് ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു. കാവിൽപുരയിടം താഴത്തങ്ങാടി ജോയി ആണ് മരിച്ചത്. നേരത്തെ വില്ലജ് ഓഫീസിനു മുന്നില്‍ രണ്ട് തവണ നിരാഹാര സമരം നടത്തിയ ആളാണ് മരിച്ച ജോയ്.

ഇന്നലെ രാത്രി 9:30-ഓടെയാണ് ജോയിയെ വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രണ്ട് വര്‍ഷത്തോളമായി നികുതി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കം നിലനിന്നിരുന്നു.

രണ്ടു വർഷമായി ജോയി വില്ലേജ് ഓഫീസിനു മുന്നിൽ നികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സമരത്തിലായിരുന്നു. വില്ലേജ് ഓഫീസിൽ കുടുംബസമേതം നിരാഹാരം ഇരിക്കുകയും ചെയ്തു. ഇതേ തുടർന്ന് തഹസീൽദാർ ഇടപെടുകയും ഇയാളുടെ നികുതി സ്വീകരിക്കുന്നതിനുള്ള നടപടി ഉണ്ടാകുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും നികുതി സ്വീകരിക്കാതെ വന്നതോടെ ജോയി ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ പ്രഥമദൃഷൃഷ്ട്യാ പ്രകോപനമില്ലാതെ പെട്ടെന്നുള്ള ആത്മഹത്യയായതിനാല്‍ ജോയിയുടെ ബന്ധുക്കളെല്ലാം തന്നെ ഇതിന്റെ ആഘാതത്തിലാണ്.