അവർ തീവ്രവാദികളെന്ന് പിണറായിയുടെ പോലീസ്;പുതുവൈപ്പിനിൽ സ്ത്രീകൾ ഒറ്റയ്ക്ക് സമരം നടത്തുമെന്ന് കരുതുന്നില്ലെന്നും പിന്നിൽ തീവ്രവാദ ഗ്രൂപ്പുകളെന്നും റൂറൽ എസ്പി

single-img
19 June 2017


പുതുവൈപ്പിനിലെ ഐഒസിയുടെ എല്‍പിജി ടെര്‍മിനല്‍ പദ്ധതിക്കെതിരായ സമരത്തിന് പിന്നിൽ തീവ്രവാദ ഗ്രൂപ്പുകളെന്ന് എറണാകുളം റൂറൽ എസ്പി  എ.വി.ജോർജ്. സ്ത്രീകൾ ഒറ്റയ്ക്ക് ഇത്തരം ഒരു സമരം നടത്തുമെന്ന് കരുതുന്നില്ലെന്ന് എസ്പി പറഞ്ഞു.തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ള ചിലരെ സമരത്തിൽ കണ്ടതായി എ.വി.ജോർജ് കൂട്ടിച്ചേർത്തു.

ടെർമിനൽ നിർമാണത്തിനായി ഞായറാഴ്ച തൊഴിലാളികൾ എത്തിയതോടെയാണു നാട്ടുകാർ കൂട്ടമായി പ്ലാന്‍റിനു മുന്നിലേക്കെത്തിയത്. വൻ പോലീസ് സന്നാഹത്തോടെ നിർമാണപ്രവർത്തനം തുടങ്ങിയ ഐഒസി അധികൃതരോട് നിർമാണം നിർത്തിവയ്ക്കണമെന്നു സമരസമിതി ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രത്തില്‍ ഐഒസി പ്ലാന്റ് പ്രവര്‍ത്തിക്കുന്നതിനെതിരെയായിരുന്നു നാട്ടുകാരുടെ സമരം. എന്നാൽ, പോലീസ് ബാരിക്കേഡുകൾ ഉയർത്തി പ്രതിരോധം തീർക്കുകയായിരുന്നു. കുട്ടികളും സ്ത്രീകളും അടക്കമുള്ളവരെ പോലീസ് തല്ലിച്ചതച്ചിരുന്നു.

 

സമരം നടത്തിയവര്‍ക്കെതിരായ പോലീസ് നടപടിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു. കുട്ടികളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കരുതായിരുന്നുവെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു