മേക്ക് ഇന്‍ ഇന്ത്യയില്‍ ജര്‍മനി മുഖ്യ പങ്കാളി; എട്ട് കരാറുകള്‍ ഇന്ത്യയുമായി ജര്‍മ്മനി ഒപ്പുവച്ചു

single-img
30 May 2017

ബേര്‍ലിന്‍: പ്രധാന മന്ത്രിയുടെ സ്വപ്ന പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യയില്‍ ജര്‍മനി മുഖ്യ പങ്കാളിയാകും. ജര്‍മമന്‍ ചാന്‍സലര്‍ ആംഗല മേര്‍ക്കലയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം ധാരണയായത്. ഇതിനു പുറമെ ഇന്ത്യയും ജര്‍മ്മനിയുമായി എട്ട് ഉടമ്പടികള്‍ കൂടി ഒപ്പു വെച്ചു.

ഇരുരാജ്യങ്ങളുമായുള്ള ബന്ധത്തെ ‘മേഡ് ഫോര്‍ ഈച്ച് അദര്‍’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിശേഷിപ്പിച്ചത്. ചൈനയുടെ സില്‍ക് റോഡ് പദ്ധതിയും സാമ്പത്തിക ഇടനാഴിയും ഇന്ത്യയെ അസ്വസ്ഥത പെടുത്തുന്ന സാഹചര്യത്തിലാണ് ഇന്ത്യ ജര്‍മമനിയുമായി എട്ട് സുപ്രധാന ഉടമ്പടികള്‍ ഒപ്പുവെക്കുന്നത്. ബ്രക്‌സിന്റെയും ട്രംപിന്റെയും കാലത്ത് തങ്ങളുടെ പരമ്പരാഗത സഖ്യ രാജ്യങ്ങളായ അമേരിക്കയും ബ്രിട്ടനെയും മാത്രം ആശ്രയിച്ച് മുന്നോട്ട് പോവാനാവില്ലെന്ന് ഉടമ്പടി ഒപ്പുവെച്ച് ആംഗല മേര്‍ക്കല്‍ അഭിപ്രായപ്പെട്ടു.

സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചു ചാട്ടം ലക്ഷ്യമാക്കി ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാകുകയും പെട്ടെന്ന് നേട്ടമുണ്ടാക്കുകയും ചെയ്യുന്ന വ്യവസ്ഥകളാണ് തങ്ങള്‍ മുന്നോട്ട് വെക്കുന്നതെന്ന് ഉടമ്പടിയില്‍ ഒപ്പു വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. അടുത്ത മാസം ജര്‍മ്മനിയിലെ ബംബര്‍ഗ്ഗില്‍ നടക്കാനിരിക്കുന്ന ജി 20 സമ്മേളനത്തില്‍ ഇരു നേതാക്കളും വീണ്ടും കണ്ടുമുട്ടും. അവിടെ വെച്ച് ഇന്ത്യന്‍ മഹാസമുദ്രത്തിലും മറ്റും ചൈനീസ് മിലിട്ടറി നടത്തി വരുന്ന് വര്‍ധിച്ച ഇടപെടലുകളും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യും.