കുടിയന്മാര്‍ക്ക് ഇരുട്ടടി, അടുത്ത മാസം കുപ്പിക്ക് വില കൂടും

single-img
27 May 2017

തിരുവനന്തപുരം: അടുത്തമാസം ഒന്നുമുതല്‍ സംസ്ഥാനത്ത് മദ്യ വില കൂടും. ലാഭം കുറവായതിനാലാണ് വിലയില്‍ മാറ്റം വരുത്താന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. കൂടുതല്‍ വിറ്റുവരവുള്ള ബ്രാന്‍ഡുകള്‍ക്ക് 40 മുതല്‍ 100 രൂപ വരെ കൂട്ടാനാണ് തീരുമാനം. പാതയോര മദ്യശാലകള്‍ അടക്കണമെന്ന സുപ്രീംകോടതി ഉത്തരവോടെ ബെവ്‌കോയ്ക്ക് ഉണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് നടപടി. സുപ്രീംകോടതി തീരുമാനത്തെ തുടര്‍ന്ന് പാതയോരത്തെ മദ്യശാലകള്‍ അടച്ചതോടെ ബെവ്‌ക്കോയുടെ കഴിഞ്ഞ മാസത്തെ മാത്രം നഷ്ടം 100കോടിയാണ്. ഈ മാസത്തെ കണക്കെടുപ്പ് കഴിയുമ്പോള്‍ ഇത് 200 കോടി കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മദ്യവില കൂട്ടണമെന്ന ബിവറേജസ് കോര്‍പ്പറേഷന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

വെയര്‍ഹൗസില്‍ നിന്നും ബാറുകള്‍ക്കും ബെവ്‌ക്കോ കണ്‍സ്യൂമര്‍ഫെഡ് ഔട്ട് ലെറ്റുകള്‍കള്‍ക്കും വില്‍ക്കുന്ന മദ്യത്തില്‍ നിന്നും ലഭിക്കുന്ന ലാഭം വിഹിതം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. ഓരോ കെയ്‌സ് മദ്യം വില്‍ക്കുമ്പോഴും നിലവില്‍ ബെവ്‌ക്കോ ചുമത്തുന്ന കമ്മീഷനായ 24 ശതമാനം ഇതോടെ 29 ശതമാനമാക്കും. ഔട്ട്‌ലെറ്റുകളുടെ കമ്മീഷന്‍ കൂടി ചേര്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള 500നും ആയിരം രൂപക്കുമടയിലുള്ള മദ്യത്തിന് 40 മുതല്‍ 100രൂപവരെ കൂടുമെന്നാണ് കണക്ക്.