രണ്ടു പൈലറ്റുമായി പറന്നുയര്‍ന്ന വ്യോമസേനാ വിമാനം കാണാതായി തിരച്ചില്‍ തുടരുന്നു

single-img
23 May 2017

അസം : പരിശീലന പറക്കലിനിടെ അസമിലെ തേസ്പൂരില്‍ നിന്നും പറന്നുയര്‍ന്ന വ്യോമസേനാ വിമാനം കാണാതായി. രണ്ടു പൈലറ്റുകളുമായി പറന്നുയര്‍ന്ന സുഖോയ്-30 വിമാനം ആണ് ചൈന അതിര്‍ത്തിക്ക് സമീപം കാണാതായത്. വിമാനവുമായുള്ള റഡാര്‍ ബന്ധവും റേഡിയോ ബന്ധവും നഷ്ടമായതായാണ് വ്യോമസേനാ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

രാവിലെ 9.30 ന് അസമില്‍ നിന്ന് പറയുര്‍ന്ന വിമാനം അരുണാചല്‍ പ്രദേശിലെ ഡോലാസാങ് മേഖലയിലെത്തി കാണാതാവുകയായിരുന്നു. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണിത്. വിമാനം കാണാതാകുന്നതിന് മുമ്പായി 11.30 നാണ് അവസാന സന്ദേശം ലഭിച്ചത്. ചൈനാ അതിര്‍ത്തിയില്‍ നിന്നും 172 കിലോമീറ്റര്‍ അകലെയാണ് തേസാപൂര്‍ വ്യോമതാവളം.

മാര്‍ച്ചില്‍ രാജസ്ഥാനിലെ ബാമറില്‍ സുഖോയ് – 30 വിമാനം തകര്‍ന്ന് വീണു രണ്ട് പൈലറ്റുമാര്‍ പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു. രാജസ്ഥൊനില്‍ നടന്ന മൂന്നാമത്തെ സുഖോയ് വിമാന അപകടമായിരുന്നു അത്. ഇന്ത്യ റക്ഷ്യയില്‍ നിന്നും സ്വന്തമാക്കിയ പോര്‍വിമാനമാണ് സുഖോയ്-30.