ജനനേന്ദ്രിയം ഛേദിച്ച സംഭവം; പൊലീസിന് നല്‍കിയ മൊഴി യുവതി കോടതിയില്‍ തിരുത്തി

single-img
21 May 2017

തിരുവനന്തപുരം: പേട്ടയില്‍ കഴിഞ്ഞ ദിവസം പീഡനശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പൊലീസിന് നല്‍കിയ മൊഴി യുവതി കോടതിയില്‍ തിരുത്തി. തന്റ മുറിയില്‍ ഉണ്ടായിരുന്ന കത്തി കാട്ടി സ്വാമി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഇതിനിടയില്‍ താന്‍ കത്തി പിടിച്ചുവാങ്ങി ലിഗം മുറിച്ചുമാറ്റുകയായിരുന്നുവെന്നും യുവതി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കി. നേരത്തെ, താന്‍ കൈയില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് സ്വാമിയുടെ ലിംഗമ ഛേദിച്ചുവെന്നായിരുന്നു യുവതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ മൊഴി നല്‍കിയിരുന്നത്.

പീഡനത്തില്‍ മാതാപിതാക്കള്‍ക്കുള്ള പങ്കിനെക്കുറിച്ച് പൊലീസിനോട് ആദ്യം പറയാന്‍ വൈമന്യസം കാട്ടിയ യുവതി കോടതിയില്‍ മാതാവിനെതിരായി മൊഴി നല്‍കുകയും ചെയ്തു. സംഭവത്തില്‍ മാതാവിന് പങ്കുളളതായി സംശയിക്കുന്നുവെന്നായിരുന്നു യുവതിയുടെ മൊമാഴി. ഇതിനെ തുടര്‍ന്ന് മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സ്വാമി വര്‍ഷങ്ങളായി പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കളോട് പറഞ്ഞിട്ട് കാര്യമില്ലാത്തത് കൊണ്ടാണ് ഒന്നും പറയാത്തത്. സംഭവദിവസം തന്റെ മുടിയില്‍ പിടിച്ചു വലിച്ചിഴച്ചാണ് സ്വാമി മുറിയിലേക്ക് തളളിയത്. നിലവിളിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ഇതോടെ ജീവന്‍ രക്ഷാര്‍ത്ഥവും പീഡനം സഹിക്കവയ്യാതെയും സ്വാമിയുടെ കൈയിലുണ്ടായിരുന്ന കത്തി പിടിച്ചെടുത്ത് ലിംഗം ഛേദിക്കുകയായിരുന്നുവെന്ന് യുവതി മൊഴി നല്‍കി.