ജിഷ്ണു കേസില്‍ തിരിച്ചടി; രക്തക്കറയില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിക്കാനാവില്ലെന്ന് ഫോറന്‍സിക് വിഭാഗം

single-img
13 May 2017

തിരുവനന്തപുരം: ജിഷ്ണു കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ പാമ്പാടി നെഹ്റു കൊളേജിലെ ഇടിമുറിയില്‍ നിന്നും കണ്ടെത്തിയ രക്തക്കറയില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിക്കാനാവില്ലെന്ന് ഫോറന്‍സിക് വിഭാഗം. പഴക്കവും മതിയായ അളവില്‍ രക്തമില്ലാത്തതിനാലുമാണ് പരിശോധന നടത്താന്‍ കഴിയാത്തതെന്നാണ് പൊലീസ് വിശദീകരണം.

പാമ്പാടി നെഹ്റു എഞ്ചിനീയറിങ് കോളേജിലെ ജിഷ്ണിവിന് മര്‍ദനമേറ്റെന്ന് പറയുന്ന പിആര്‍ഒയുടെ മുറിയില്‍ നിന്നും ഹോസ്റ്റല്‍ മുറിയില്‍ നിന്നും കണ്ടെടുത്ത രക്തക്കറയാണ് ഫോറന്‍സിക് പരിശോധനക്ക് അയച്ചിരുന്നത്. ഇതില്‍ നിന്നും ഡിഎന്‍എ സാമ്പിള്‍ വേര്‍തിരിച്ചെടുക്കാനാവില്ലെന്നാണ് ഇപ്പോള്‍ ഫോറസന്‍സിക് അധികൃതര്‍ അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ നേരത്തെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ രക്തക്കറ ജിഷ്ണവിന്റെ രക്ത ഗ്രൂപ്പായ ഒപോസിറ്റീവാണെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം നാദാപുരത്തെത്തി ജിഷ്ണവിന്റെ മാതാപിതാക്കളുടെ ഡി.എന്‍.എ ശേഖരിച്ചിരുന്നു.ജിഷ്ണു മമര്‍ദനത്തിനിരയായി കൊല്ലപ്പെട്ടു എന്ന ബന്ധുക്കളുടെ ആരോപണത്തിന് ശക്തിപകരുന്നതായിരുന്നു കണ്ടെടുത്ത രക്തക്കറ. ഇത് കേസിലും നിര്‍ണായകമായിരുന്നു.