വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രങ്ങള്‍ പങ്കുവെച്ച് ബി.ജെ.പി എം.എല്‍.എ

single-img
3 May 2017

ബംഗളൂരു: വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രങ്ങള്‍ പങ്കുവെച്ച് ബി.ജെ.പി എം.എല്‍.എ. ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും അടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് അശ്ലീല ചിത്രങ്ങള്‍ പങ്കുവെച്ച് കര്‍ണ്ണാടകയിലെ മുതിര്‍ന്ന ബി.ജെ.പി നേതാവും എം.എല്‍.എയുമായ മഹന്തേഷ് കവതജിമഥ്. ജില്ലാഭരണാധികാരികളും അഡിഷണല്‍ പൊലീസ് സൂപ്രണ്ടുമടങ്ങിയ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് നേതാവ് അശ്ലീല ചിത്രങ്ങള്‍ പങ്കുവെച്ചത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഗ്രൂപ്പ് അഡ്മിന്‍ എം.എല്‍.എയെ ഗ്രൂപ്പില്‍ നിന്ന് നീക്കം ചെയ്തു. ‘ബെല്‍ഗാവി മീഡിയാ ഫോഴ്സ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ബി.ജെ.പി നേതാവ് ചിത്രങ്ങള്‍ പ്രചരിപ്പിച്ച് വിവാദത്തില്‍ അകപ്പെട്ടത്. ഇതുവരെ സംഭവത്തില്‍ പരാതിയുമായ് ആരും മുന്നോട്ട് വന്നിട്ടില്ല. അതുകൊണ്ട് തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. ഇന്റര്‍നെറ്റ് ബന്ധമില്ലാത്തതിനാല്‍ ചിത്രങ്ങള്‍ തനിക്ക് കാണാനും കഴിഞ്ഞിട്ടില്ല’ എ.എസ്.പി ഗദാദി പറഞ്ഞു. പൊലിസിന് സ്വമേധയാ കേസെടുത്തുകൂടെ എന്ന ചോദ്യത്തിന് ഗ്രൂപ്പ് അഡ്മിന്‍ പരാതിപ്പെട്ടാല്‍ മാത്രമേ അത് നടക്കൂവെന്നാണ് പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ആണെങ്കില്‍ മാത്രമേ സ്വമേധയാ കേസെടുക്കാന്‍ കഴിയു എന്നും ഗദാദി പറയുന്നു. കഴിഞ്ഞ വര്‍ഷം സംസ്ഥാന വിദ്യാഭ്യാസ മന്ത്രി തന്‍വീര്‍ സെയ്ത് ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടെന്ന വിവാദമുയര്‍ന്നപ്പോള്‍ ബി.ജെ.പി നേതൃത്വ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. 2012ല്‍ രണ്ട് ബി.ജെ.പി മന്ത്രിമാര്‍ അസംബ്ലി ഹാളില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുന്ന ദൃശ്യങ്ങള്‍ സി.സി ടി.വി ക്യാമറയില്‍ പതിഞ്ഞതും വാര്‍ത്തയായിരുന്നു.