കോണ്‍ഗ്രസുകാര്‍ സ്ത്രീപീഡനത്തിന്റെ ആളുകളാണെന്ന് എം.എം മണി

single-img
30 April 2017

ഇടുക്കി: കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാക്കളെയടക്കം പരിഹസിച്ച് വെദ്യൂതി മന്ത്രി എം.എം മണി. ഏറ്റവും വലിയ സ്ത്രീ പീഡനത്തിെന്റ ആളുകള്‍ കോണ്‍ഗ്രസുകാരാണെന്നാണ് മണിയുടെ പരിഹാസം. കമ്യൂണിസ്റ്റ് നേതാക്കളാരും സ്ത്രീപീഡനത്തില്‍ പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഈ കോണ്‍ഗ്രസ്‌കാര്‍ക്കൊരു പണിയുണ്ട്. അവന്മാര്‍ എന്നാവേണേലും ചെയ്യും. അവന്മാരുടെ പണി അതാ. പിന്നല്ലെ, വല്ല ഉളുപ്പുമുണ്ടോയെന്ന് നോക്കിക്കെ. ഏറ്റവും സ്ത്രീപീഡനത്തിന്റെ ആളുകള്‍ ലോകത്തെ ഇവരാ. അത് അഖിലേന്ത്യാ നേതാക്കന്‍മാര്‍ മുതലുണ്ട്. ഞാന്‍ ഒരുപാട് അങ്ങുപോകുന്നില്ല. പോകുമ്പോള്‍ വഷളാകും. പോയന്നാല്‍ ഒരുപാട് കഥയെനിക്ക് പറയാനുണ്ട്. ഇവിടെ ചരിത്രകാരന്‍മാര്‍ എഴുതിവച്ചിരിക്കുന്നുണ്ട്. ഞങ്ങളുടെ ഏതെങ്കിലും നേതാക്കന്‍മാര്‍ സ്ത്രീപീഡനം നടത്തിയതായി കേട്ടിട്ടുണ്ടോ ഏതെങ്കിലും ആക്ഷേപം വന്നിട്ടുണ്ടോ സ്ത്രീകളെ ബഹുമാനിക്കുകയല്ലാതെ ചെയ്തിട്ടുണ്ടോ ഒരു സംഭവം പറഞ്ഞാല്‍ ഞാന്‍ സുല്ലുപറയാം…’

‘വലിയ പ്രസംഗിക്കുന്ന ചെന്നിത്തലയൊക്കെയുണ്ടല്ലോ ഉം… അതൊക്കെ എനിക്കറിയാം അതുകൊണ്ട് ഞാന്‍ അതൊന്നും പറയുന്നില്ല. നിലമ്പൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ രാധയെ കൈകാര്യം ചെയ്ത രീതി. ഇപ്പോള്‍ മൂന്നാറില്‍ സമരം നടത്തുന്ന ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനും നിലമ്ബൂര്‍ രാധ കൊല്ലപ്പെട്ടപ്പോള്‍ പ്രതികരിച്ചില്ലെന്നും മണി കുറ്റപ്പെടുത്തി. അന്നേരവും ഞങ്ങളാണ് പ്രതിഷേധിച്ചത്. ശശിതരൂരിന്റെ കേസ്, ഇപ്പോള്‍പോലും എന്താണ് അതിന്റെ ദുരൂഹതയെന്ന് നീങ്ങിയോ..’ സോളാര്‍ കേസിലെ വൃത്തികേടിന്റെ ഭാഗമായവര്‍ക്കാണ് കോണ്‍ഗ്രസ് പ്രമോഷന്‍ നല്‍കിയിരിക്കുന്നതെന്നും മണി ആക്ഷേപിച്ചു.

പൊമ്പിള ഒരുമൈ സമരം തീര്‍ക്കാന്‍ ഇടപെടില്ലെന്നും മണി പറഞ്ഞു. മൂന്നാറില്‍ സമരം ചെയ്തത് ആം ആദ്മിയും യുഡിഎഫും ബിജെപിയുമാണെന്നും മണി പറഞ്ഞു. കൈയേറ്റം ഒഴിപ്പിക്കലിനെക്കുറിച്ച് നിലപാട് വ്യക്തമാക്കാനുള്ള മടികൊണ്ടാണ് സര്‍വകക്ഷിയോഗത്തില്‍ ചെന്നിത്തല പങ്കെടുക്കില്ലെന്ന് പറയുന്നത്. എല്ലാവരും പങ്കെടുക്കണമെന്ന ആഗ്രഹത്തിലാണ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷം ഭരിച്ചിട്ടും കോണ്‍ഗ്രസ് കൈയേറ്റം ഒഴിപ്പിക്കാന്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.