രാഷ്ട്രീയ ഭുകമ്പങ്ങൾക്കു തുടക്കമിട്ട് വീണ്ടും ബാബറി മസ്ജിദ്; കുറ്റാരോപിതനായ കല്ല്യാൺസിംഗ് രാജസ്ഥാൻ ഗവർണർ പദവി ഒഴിയണമെന്നു രാഷ്ട്രീയ പാർട്ടികൾ

single-img
19 April 2017

ബാബറി മസ്ജിദ് കേസിലെ സുപ്രീംകോടതി ഉത്തരവ് രാഷ്ട്രീയ ഭുകമ്പങ്ങൾക്കു തുടക്കമാകുമെന്നു വ്യക്തമായി. ബാബറി മസ്ജിദ് കേസിൽ വിചാരണ നേരിടണമെന്നു സുപ്രീം കോടതി വിധിച്ച സാഹചര്യത്തിൽ കല്യാണ്‍ സിംഗിനെ ഗവർണർ സ്ഥാനത്തുനിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ രംഗത്തെത്തി. നിലവിൽ ഗവർണറായ കല്യാണ്‍ സിംഗിനെ തത്കാലം വിചാരണ ചെയ്യില്ലെന്ന് കോടതി ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു. സ്ഥാനം ഒഴിയുന്നതുവരെയാണ് കല്യാൺ സിംഗിനെ വിചാരണയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. 2014 മുതൽ രാജസ്ഥാൻ ഗവർണറാണ് കല്യാണ്‍ സിംഗ്.

എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, വിനയ് കത്യാർ, കല്യാണ്‍ സിംഗ് തുടങ്ങിയ ബിജെപി നേതാക്കൾക്കെതിരെ ഗൂഡാലോചന കുറ്റം ചുമത്തണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നതിനെ തുടർന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഗവർണർ സ്ഥാനത്തിരിക്കുന്നതു കൊണ്ടാണ് കല്ല്യാൺ സിംഗിനെ വിചാരണ ചെയ്യരുതെന്നും സുപ്രംകോടതി നിർദ്ദേശം നൽകിയത്. കല്ല്യാൺ സിംഗ് ഗവർണർ സ്ഥാനം ഒഴിയുന്ന വേളയിൽ വിചാരണയ്ക്കു തയ്യാറാകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ അ‌വസരത്തിലാണ് കുറ്റാരോപിതനായ കല്ല്യാൺ സിംഗ് ഗവർണർ സ്ഥാനമൊഴിഞ്ഞു വിചാരണ നേരിടണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. കേസിൽ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. റായ്ബറേലി കോടതി 57 സാക്ഷികളെ വിസ്തരിക്കുകയും 100ലധികം തെളിവുകൾ പരിശോധിക്കുകയും ചെയ്തു. ലക്നോ കോടതിയാകട്ടെ 195 സാക്ഷികളെ വിസ്തരിക്കുകയും 300ലധികം തെളിവുകൾ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.

ഗൂഢാലോചനക്കേസിന്‍റെയും ആക്രമണ കേസിന്‍റെയും വിചാരണ ഒരു കോടതിയിൽ നടത്തണമെന്ന സുപ്രീകോടതി ഉത്തരവിനെ തുടർന്നു തുടർനടപടികൾ ലക്നോ കോടതിയിൽ നട. ജഡ്ജിയെ സ്ഥലം മാറ്റരുത്. എല്ലാ ദിവസവും വിചാരണ നടത്തണം. കേസ് ഒരു ദിവസം പോലും മാറ്റി വയ്ക്കരുതെന്നും രണ്ട‌് വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.