പെൺമക്കൾക്ക് ഒന്നരക്കോടി നൽകി വിവാഹം നടത്തി; ചായക്കടക്കാരനെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം
ഒന്നരക്കോടി രൂപ സ്ത്രീധനം നൽകി പെൺമക്കളെ വിവാഹം ചെയ്തയച്ച ചായക്കടക്കാരനെതിരെ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. രാജസ്ഥാനിലെ കോത്പുട്ലിക്കു സമീപം ഹദ്വാതാ സ്വദേശിയായ ലീല രാം ഗുജ്ജറിനെതിരെയാണ് അന്വേഷണം നടക്കുന്നത്.
ഏപ്രിൽ നാലിനായിരുന്നു രാം ഗുജ്ജർ തന്റെ പെൺമക്കളുടെ വിവാഹം നടത്തിയത്. വിവാഹത്തിന്റെ ഭാഗമായി നോട്ടുകെട്ടുകൾ കൂട്ടിയിട്ട് ഉച്ചത്തിൽ എണ്ണുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനെത്തുടർന്നാണ് ആദായ നികുതി വകുപ്പ് അദ്ദേഹത്തിനെതിരെ അന്വേഷണവുമായി രംഗത്തെത്തിയത്.
നോട്ടെണ്ണുന്നത് ഗ്രാമമുഖ്യൻമാരും സമുദായ നേതാക്കും നോക്കിനിൽക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ ഉണ്ടായിരുന്നു. നോട്ടുകൾ എണ്ണിയശേഷം അത് വരൻമാരുടെ ബന്ധുക്കൾക്കു കെട്ടുകളായി കൈമാറുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്.
https://www.youtube.com/watch?time_continue=2&v=kU2UINK-c4M
വീഡിയോ പുറത്തു വന്നതിനെ തുടർന്നു ബുധനാഴ്ച ഗുജ്ജറിന് ആദായനികുതി വകുപ്പ് കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. പണത്തിന്റെ ഉറവിടത്തെ സംബന്ധിച്ച് വ്യക്തമായ രേഖകൾ അധികൃതർക്കു സമർപ്പിക്കാൻ ഇദ്ദഹത്തിനായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.
മാത്രമല്ല ബെൺകുട്ടികളെ പ്രായപൂർത്തി എത്തുന്നതിനു മുമ്പു വിവാഹം നടത്തിയെന്ന ആരോപണവും ഗുജ്ജാർ നേരിടുന്നുണ്ട്. ആറ് പെ ൺകുട്ടികളാണ് ഇദ്ദേഹത്തിനുള്ളത്. ആറുപേരുടേയും വിവാഹം ഒരുമിച്ചാണ് നടത്തിയതും. എന്നാൽ വിവാഹക്ഷണക്കത്തിൽ രണ്ടു മക്കളുടെ വിവാഹമെന്നാണ് രേഖപ്പെടുത്തിയിരുന്നത്.
സംഭവം വിവാഹമായതോടെ ഗുജ്ജാറും കുടുംബവും ഒളിവിൽപോകുകയായിരുന്നു. പൊലീസ് ഇദ്ദേഹത്തിനു വേണ്ടി തിരച്ചിൽ നടത്തുന്നുണ്ട്.