വധശിക്ഷയ്ക്കു വിധിച്ച ജാദവിനെ പിടികൂടാൻ സഹായിച്ച പാക്കിസ്ഥാന്റെ മുൻ ലഫ്റ്റനന്റ് കേണൽ മുഹമ്മദ് ഹബീബ് സഹിറിനെ ഇന്ത്യ റാഞ്ചിയതായി റിപ്പോർട്ടുകൾ; ജാദവിനെ മോചിപ്പിച്ച് സഹിറിനെ തിരിച്ചുവാങ്ങാൻ പാക് നീക്കം
പാക്കിസ്ഥാന്റെ മുൻലഫ്റ്റനന്റ് കേണൽ മുഹമ്മദ് ഹബീബ് സഹിറിനെ നേപ്പാളിൽ വച്ച് ഇന്ത്യ റാഞ്ചിയതായി റിപ്പോർട്ടുകൾ. പാകിസ്ഥാന്റെ ചാരസംഘടനയ്ക്കു വേണ്ടി പ്രരവർത്തിച്ചുകൊണ്ടിരുന്ന സഹിറിനെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളിലൊന്ന് റാഞ്ചിയെടുത്തതാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
പാകിസ്ഥാനിൽ നിന്നും വലിയ ശമ്പളം വാഗ്ദാനം കിട്ടിയ ഒരു തൊഴിലിന്റെ ഇന്റർവ്യൂവിൽ പപങ്കെടുക്കാൻ ഈ മാസം ആറിന് നേപ്പാളിൽ എത്തിയ സഹീറിനെ കാണാതാകുകയായിരുന്നു. ഏപ്രിൽ ആറിന് ഇയാളെ ഇന്ത്യൻ അതിർത്തിക്കടുത്തുള്ള ലുംബിനിയിൽ വച്ചാണ് അവസാനമായി കണ്ടിരുന്നതെന്നു റിപ്പോർട്ടുകളുണ്ട്.
ലഫ്റ്റനന്റ് കേണലായി 2014-ൽ റിട്ടയർ ചെയ്തശേഷം സഹീർ പാക് ചാരസംഘടന ഐഎസ്ഐക്കുവേണ്ടി ജോലി ചെയ്തുവരികയായിരുന്നു. ഇപ്പോൾ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് പാക് ജയിലിൽ കഴിയുന്ന ഇന്ത്യയുടെ മുൻ നാവിക കമാൻഡർ കുൽഭൂഷൺ ജാദവിനെ പിടികൂടിയ സംഘത്തിലും സഹീർ ഉണ്ടായിരുന്നെന്നാണു റിപ്പോർട്ട്. ഇറാനിലെ ചബഹർ തുറമുഖ പട്ടണത്തിൽ വഞ്ചികളിലും ജങ്കാറുകളിലും ചരക്കു കടത്തുന്ന ബിസിനസിലായിരുന്നു ജാദവ്. സഹീർ കുറേക്കാലം ജാദവിന്റെ ഫോൺ സന്ദേശങ്ങൾ ശ്രദ്ധിച്ചശേഷം വ്യാപാര ഇടപാടിനായി അദ്ദേഹത്തെ പാക് അതിർത്തിയിലേക്ക് വിളിച്ചുവരുത്തി കുരുക്കിലാക്കുകയായിരുന്നു.
ഏപ്രിൽ നാലിനാണു ജാദവിനെ പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്. എന്നാൽ ഇക്കാര്യം രഹസ്യയമാക്കി വയ്ക്കുകയായിരുന്നു. 10-ാം തീയതി കരസേനാധിപൻ അതംഗീകരിച്ചശേഷം മാത്രമാണ് വിവരം പരസ്യപ്പെടുത്തിയത്. എന്നാൽ ജാദവിനെ വധശിക്ഷ്ഷയ്ക്കു വിധിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോൾ സഹീർ ഇന്ത്യയുടെ പിടിയിലായതാണ് മാധ്യമങ്ങൾ പറയുന്നത്.
അപ്രതീക്ഷ്ഷിതമായി സഹീർ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ പിടിയിൽ അകപ്പെട്ടതിനാലാണ് പാകിസ്ഥാൻ വധശിക്ഷ വിവരം വേഗം പരസ്യപ്പെടുത്തിയതെന്നാണ് സൂചന. ജാദവിനെ മോചിപ്പിക്കാൻ സഹീറിനെ വച്ച് ഇന്ത്യ ശ്രമിക്കുമെന്നാണ് സൂചന. തങ്ങളുടെ ഒരു ഉയർന്ന മുൻ ഉദ്യോഗസ്ഥന്റെ ജീവൻ രക്ഷ്ഷിക്കാൻ പാകിസ്ഥാൻ വിട്ടുവീഴ്ചയ്ക്കു തയ്യാറാകുമെന്നും റിപ്പോർട്ടുകളുണ്ട്. മുമ്പ് അമേരിക്ക- സോവിയറ്റ് യൂണിയൻ ശീതയുദ്ധകാലത്ത് ഇത്തരത്തിൽ ചാരൻമാരെ കൈമാറിയരുന്ന കാര്യവും മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു.