തൊഴില്‍ രഹിതനായതിനാല്‍ വിവാഹം കഴിക്കാന്‍ തയാറാവാതിരുന്ന കാമുകിയെ കാമുകന്‍ കൊലപ്പെടുത്തി;പ്രണയിനിയുടെ ഷോളിൽ തൂങ്ങി കാമുകനും ആത്മഹത്യ ചെയ്തു

single-img
3 April 2017

 


തൊഴില്‍ രഹിതനായതിനാല്‍ വിവാഹം കഴിക്കാന്‍ തയാറാവാതിരുന്ന കാമുകിയെ കാമുകന്‍ കൊലപ്പെടുത്തി. കൊലപാതകത്തിനു ശേഷം യുവാവ് തൂങ്ങി മരിച്ചു.മഹബലിപുരത്താണു സംഭവം.കമിതാക്കളായ ജെന്നിഫര്‍ പുഷ്പ, (20) കാമുകന്‍ ജോണ്‍ മാത്യൂ (22) എന്നിവരാണ് മരിച്ചത്. വിദ്യാര്‍ത്ഥിയായിരിക്കെ ജെന്നിഫറും ജോണും പ്രണയത്തിലായിരുന്നു.
ഡിഗ്രി പാസായതിനു പിന്നാലെ ജെന്നിഫറിന് ക്യാമ്പസ് സെലക്ഷനില്‍ ജോലി കിട്ടി. എന്നാല്‍ ജോണ്‍ തയ്യൽക്കാരനായ അച്ഛനെ സഹായിക്കുകയായിരുന്നു.ജെന്നിഫറിനെ വിവാഹം കഴിക്കാന്‍ ജോണ്‍ മറ്റ് ജോലിക്കായി ശ്രമിച്ചെങ്കിലും സാധിച്ചില്ല.ഇതിനിടെ ജെന്നിഫറിന്റെ വിവാഹം ഉറപ്പിക്കുകയാണെന്ന വിവരം ജോണിന് ലഭിച്ചു.

ബന്ധം അവസാനിപ്പിക്കുന്നതിനു മുന്നോടിയായി ജെന്നിഫറിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ മഹാബലിപുരത്ത് എത്താന്‍ ജോണ്‍ ആവശ്യപ്പെടുകയായിരുന്നു. ഇസിആര്‍ റോഡിലെ ഒഴിഞ്ഞ സ്ഥലത്ത് ജോണ്‍ കാമുകിയെ കൂട്ടി കൊണ്ടു പോകുകയും അവിടെ വച്ച് കയ്യില്‍ കരുതിയ കത്തി എടുത്തു തലയ്ക്ക് അടിക്കുകയുമായിരുന്നു. കാമുകി മരിച്ചു എന്ന് ഉറപ്പായ ശേഷം പ്രണയിനിയുടെ ഷോളില്‍ ജോണ്‍ തൂങ്ങി മരിക്കുകയായിരുന്നു.