കൈയേറ്റം ഉണ്ടായിട്ടില്ലെന്ന് ആ വിദ്വാന്‍ പറയുന്നത് ഭൂമാഫിയയെ സഹായിക്കാൻ;എം.എം.മണിയെ വിമര്‍ശിച്ച് വി.എസിന്റെ മറുപടി

single-img
29 March 2017

തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റ വിഷയത്തില്‍ വൈദ്യുതിമന്ത്രി എം.എം. മണിക്ക് ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്റെ വിമര്‍ശനം. മൂന്നാറില്‍ കാര്യങ്ങള്‍ പഠിക്കാത്തത് ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാം. കൈയേറ്റം ഉണ്ടായിട്ടില്ലെന്ന് ആ വിദ്വാന്‍ പറയുന്നു. ഇതെല്ലാം ഭൂമാഫിയയെ സഹായിക്കാനാണെന്നും വിഎസ് പറഞ്ഞു

ദേവികുളം എംഎല്‍എ ഭൂമാഫിയയുടെ ആളാണെന്നതില്‍ ആര്‍ക്കാണ് സംശയമെന്ന് വി.എസ് നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചിരുന്നു. എന്നാല്‍ മൂന്നാറില്‍ കൈയ്യേറ്റമൊന്നും നടക്കുന്നില്ലെന്നും ശരിക്ക് പഠിച്ചശേഷം വേണം മൂന്നാറിനെപ്പറ്റി സംസാരിക്കാനെന്നും മണി മറുപടി പറയുകയുണ്ടായി.എസ് രാജേന്ദ്രന്‍ എം.എല്‍.എ അവിടെ ജനിച്ചയാളാണും അദ്ദേഹത്തിന് നേരത്തെ പട്ടയം ലഭിച്ചതാണെന്നുമായിരുന്നു മണിയുടെ വിശദീകരണം.പട്ടിയെന്നും പൂച്ചയെന്നുമൊക്കെ പറഞ്ഞ് മൂന്നാറിലെത്തിയവരെ മുമ്പ് ഓടിച്ചുവിട്ടിട്ടുണ്ടെന്നും വിഎസിനോട് മറുപടി പറഞ്ഞ് വിവാദത്തില്‍ പെടാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെ വിമര്‍ശിച്ചുകൊണ്ടാണ്‌ വിഎസിന്റെ മറുപടി.