ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി:സ്യൂട്ട്‌കേസ് കാറിൽ കയറ്റാൻ സഹായിച്ച ഓട്ടോ ഡ്രൈവർ രക്തം കണ്ടത് വിനയായി;ഭാര്യ പിടിയിലായത് ഇങ്ങനെ

single-img
20 March 2017

മൊഹാലി: ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി ബി.എം.ഡബ്ല്യൂ കാറില്‍ ഉപേക്ഷിച്ചു. ഞായറാഴ്ചയാണ് മൊഹാലി സ്വദേശിയായ ഏകം സിംഗ് ദില്യണിന്റെ മൃതദേഹം ബി.എം.ഡബ്ല്യൂ കാറില്‍ ഉപേക്ഷിച്ച കണ്ടെത്തിയത്.സംഭവത്തില്‍ ഭാര്യയെ പോലീസ് അറസ്റ്റു ചെയ്തു. ഇവരുടെ ബന്ധുക്കള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം.

ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതിയെ കുറിച്ചുള്ള സൂചന പോലീസിന് നല്‍കിയത്. സഹോദരന്റെയും സുഹൃത്തിന്റേയും സഹായത്തോടെ ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടത്തിയതെന്നും മൃതദേഹം സ്യൂട്ട്‌കേസിലാക്കി കനാലില്‍ കൊണ്ടുപോയി തള്ളാനായിരുന്നു പദ്ധതിയിട്ടിരുന്നത്.ഭാരം കാരണം തനിക്ക് സ്യൂട്ടകേസ് ഒറ്റയ്ക്ക് എടുത്ത് കാറില്‍ വയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സമയം അതുവഴി വന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ യുവതിയെ സഹായിച്ചിരുന്നു.കയ്യില്‍ രക്തം പുരണ്ടതുകണ്ട് ഭയന്ന ഓട്ടോഡ്രൈവര്‍ സ്ഥലംവിട്ടു. വഴിക്കുവച്ച് കണ്ട പോലീസ് സംഘത്തെ ഇയാള്‍ വിവരം അറിയിക്കുകയായിരുന്നു.

സംഭവത്തിനു ശേഷം ഒളിവില്‍ പോയ സിംഗിന്റെ ഭാര്യ സീരത് ദില്യണ്‍ പിന്നീട് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി കുറ്റം സമ്മതിക്കുകയായിരുന്നു. സീരതിന്റെ അമ്മ ജസ്‌വീന്ദര്‍ കൗര്‍, സഹോദരന്‍ വിനയ് പ്രതാപ് സിംഗ് ബ്രാര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

സഹോദരന്റെയും സുഹൃത്തിന്റേയും സഹായത്തോടെ ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടത്തിയതെന്നും മൃതദേഹം സ്യൂട്ട്‌കേസിലാക്കി കനാലില്‍ കൊണ്ടുപോയി തള്ളാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും സീരത് പോലീസിന് മൊഴിനല്‍കി.