കൊട്ടിയൂര്‍ പീഡനം: ഫാ. തോമസ് തേരകവും സിസ്റ്റര്‍ ബെറ്റിയും സിസ്റ്റര്‍ ഒഫീലിയയും കീഴടങ്ങി  

single-img
17 March 2017
കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാ. തോമസ് തേരകവും സമിതി അംഗമായിരുന്ന സിസ്റ്റര്‍ ബെറ്റിയും വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ബാലികാമന്ദിരം സൂപ്രണ്ടായ സിസ്റ്റര്‍ ഒഫീലിയ തേമസും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങി.
രാവിലെ 6.30 ഓടെയാണ് ഫാ. തോമസ് തേരകം പേരാവൂര്‍ സിഐ ഓഫീസിലെത്തിയത്. 15 മിനിട്ടിനുശേഷം ബെറ്റിയുമെത്തി. ഇരുവരുടെയും അഭിഭാഷകരും ഒപ്പമുണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ പേരാവൂര്‍ സിഐ എന്‍.സുനില്‍ കുമാര്‍, എസ്‌ഐ കെ.എം.ജോണ്‍, എഎസ്‌ഐ. എം.ജെ. ബെന്നി എന്നിവരുടെ നേതൃത്വത്തില്‍ മൊഴി രേഖപ്പെടുത്തല്‍ ആരംഭിച്ചു. ഏഴു മണിയോടെ വൈത്തിരി അനാഥാലയം ഡയറക്ടര്‍ സിസ്റ്റര്‍ ഒഫീലിയയും എത്തി കീഴടങ്ങി.
ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. അഞ്ചു ദിവസത്തിനകം കീഴടങ്ങാനും നിര്‍ദേശിച്ചിരുന്നു. കീഴടങ്ങുന്ന ദിവസതന്നെ മൊഴി രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കണമെന്നും അന്നേദിവസം തന്നെ ഉപാധികളോടെ ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.