സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചത് മറച്ചുവെക്കാന്‍ ശ്രമം;ബിജെ.പി നേതാവിനെ സംരക്ഷിക്കാനുള്ള പോലീസ് നീക്കം വിവാദത്തില്‍

single-img
15 March 2017

കോഴിക്കോട്:പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച ബിജെപി നേതാവിനെ സംരക്ഷിക്കാനുള്ള പോലീസ് നീക്കം വിവാദത്തില്‍.

സംഭവത്തിന്റെ വിശദാംശം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ‘അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല’ എന്നാണ് ചേവായൂര്‍ എസ്.ഐ ആനന്ദ്
പ്രതികരിച്ചത്. ചെറിയ കുട്ടി ഉള്‍പ്പെട്ട കേസാണെന്നും അതുകൊണ്ട് പറയാന്‍ പറ്റില്ലെന്നുമാണ് ചേവായൂര്‍ സി.ഐ കെ.കെ ബിജു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്.

പ്രതി ബി.ജെ.പി പ്രവര്‍ത്തകനായതിനാലാണ് കേസിന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ ചേവായൂര്‍ പോലീസ് മടിക്കുന്നതെന്ന് പോലീസിലുള്ളവര്‍ തന്നെ സമ്മതിക്കുന്നു.

രണ്ട് ദവസം മുമ്പാണ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ പിടിയിലാകുന്നത്. വിദ്യാര്‍ഥിനിയെ ഓട്ടോറിക്ഷയില്‍ വച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ ചേവായൂര്‍ നെയ്തുക്കുളങ്ങര പുതിയോട്ടില്‍ മോഹന(51)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള നിയമ (പോക്‌സോ ) പ്രകാരമാണ് കേസെടുത്തത്. എന്നാല്‍ സംഭവം ആരുമിയാതെ ഒതുക്കാനാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്.

അതേ സമയം സംഭവം വിവാദമായതോടെ വിഷയത്തെ ഗൗരവമായി സമീപിക്കുമെന്നും സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും സിപിഎം ജില്ലാ സിക്രട്ടറി പി.മോഹനന്‍ പറഞ്ഞു.